ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്. അടുത്തവർഷത്തിനുള്ളിൽ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രവചിച്ചിരിക്കുന്നത്. Also Read : തെലങ്കാനയിൽ കെസിആർ പക്ഷത്തിന് അടി പതറുമോ? വിജയമ്മ-ശാർമിള സഖ്യം ഭരണപക്ഷത്തിന് ആശങ്ക ഉണ്ടാക്കുന്നത് എങ്ങനെ?
ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച യുഎൻ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് ലോകജനസംഖ്യയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കരുതുന്നത്. റിപ്പോർട്ട് അനുസരിച്ച് 2022 നവംബർ പകുതിയോടെ ലോകജനസംഖ്യ എട്ട് ബില്യൺ ആകും. യുഎൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യൽ അഫയേഴ്സ്, പോപ്പുലേഷൻ ഡിവിഷൻ, ദി വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2022 എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
1950ന് ശേഷമുള്ള ആഗോള ജനസംഖ്യ ഏറ്റവും കുറഞ്ഞ നിരക്കിൽ വളരുന്നു. 2020 ൽ ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ പ്രവചനങ്ങൾ അനുസരിച്ച് ലോകജനസംഖ്യ 2030ൽ 8.5 ബില്യണിലേക്കും 2050ൽ 9.7 ബില്യണിലേക്കും വളരും. 2080-കളിൽ ഇത് ഏകദേശം 10.4 ബില്യൺ ആളുകളിൽ എത്തുമെന്നും 2100 വരെ ആ നിലയിൽ തുടരുമെന്നും പ്രതീക്ഷിക്കുന്നു.
Also Read : ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലെ അംബാസഡര്‍മാരെ നീക്കി യുക്രൈയ്ന്
അതേസമയം, ഇന്ത്യയിലെ ജനസംഖ്യ ഉയരുമ്പോൾ തന്നെ 2019-50 കാലയളവിൽ ചൈനയുടെ ജനസംഖ്യ 2.2 ശതമാനം കുറയുമെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടേയും ചൈനയുടേയും ജനസംഖ്യ 144 കോടി 139 കോടി എന്നീ നിലയിലായിരുന്നു. കൊവിഡിനെ തുടർന്ന് 2021ൽ പ്രസിദ്ധീകരിക്കേണ്ട സെൻസസ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നില്ല.
ഭൂമിയെ പരിപാലിക്കാനുള്ള നമ്മുടെ പങ്കിട്ട ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തലാണിത്, പരസ്പരം നമ്മുടെ പ്രതിബദ്ധതയിൽ ഇപ്പോഴും എവിടെയാണ് വീഴുന്നതെന്ന് ചിന്തിക്കാനുള്ള ഒരു നിമിഷമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടാറിസ് പറഞ്ഞു.
നിലവിൽ ലോക ജനസംഖ്യയുടെ പകുതിയിൽ അധികം വളർച്ചയും എട്ട് രാജ്യങ്ങളെ ആശ്രയിച്ചാണെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ 61 ശതമാനം ജനങ്ങളും ഏഷ്യൻ ഭൂഖണ്ഡത്തിലാണുള്ളത്. 4.7 ബില്യൺ ആണ് ഏഷ്യയിലെ ജനസംഖ്യ.
Also Read : മോശം സിനിമകളിൽ അഭിനയിച്ചെന്ന് പരിഹസിച്ചു; കോളേജിൽ നിന്നും 13 കോടി നഷ്ടപരിഹാരം വാങ്ങി പോൺ നായിക
ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങളുടെ ആയുർദൈർഘ്യം ആഗോള ശരാശരിയേക്കാൾ 7 വർഷം പിന്നിലാണ്.
ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച യുഎൻ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് ലോകജനസംഖ്യയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കരുതുന്നത്. റിപ്പോർട്ട് അനുസരിച്ച് 2022 നവംബർ പകുതിയോടെ ലോകജനസംഖ്യ എട്ട് ബില്യൺ ആകും. യുഎൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യൽ അഫയേഴ്സ്, പോപ്പുലേഷൻ ഡിവിഷൻ, ദി വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2022 എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
1950ന് ശേഷമുള്ള ആഗോള ജനസംഖ്യ ഏറ്റവും കുറഞ്ഞ നിരക്കിൽ വളരുന്നു. 2020 ൽ ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ പ്രവചനങ്ങൾ അനുസരിച്ച് ലോകജനസംഖ്യ 2030ൽ 8.5 ബില്യണിലേക്കും 2050ൽ 9.7 ബില്യണിലേക്കും വളരും. 2080-കളിൽ ഇത് ഏകദേശം 10.4 ബില്യൺ ആളുകളിൽ എത്തുമെന്നും 2100 വരെ ആ നിലയിൽ തുടരുമെന്നും പ്രതീക്ഷിക്കുന്നു.
Also Read : ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലെ അംബാസഡര്‍മാരെ നീക്കി യുക്രൈയ്ന്
അതേസമയം, ഇന്ത്യയിലെ ജനസംഖ്യ ഉയരുമ്പോൾ തന്നെ 2019-50 കാലയളവിൽ ചൈനയുടെ ജനസംഖ്യ 2.2 ശതമാനം കുറയുമെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടേയും ചൈനയുടേയും ജനസംഖ്യ 144 കോടി 139 കോടി എന്നീ നിലയിലായിരുന്നു. കൊവിഡിനെ തുടർന്ന് 2021ൽ പ്രസിദ്ധീകരിക്കേണ്ട സെൻസസ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നില്ല.
ഭൂമിയെ പരിപാലിക്കാനുള്ള നമ്മുടെ പങ്കിട്ട ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തലാണിത്, പരസ്പരം നമ്മുടെ പ്രതിബദ്ധതയിൽ ഇപ്പോഴും എവിടെയാണ് വീഴുന്നതെന്ന് ചിന്തിക്കാനുള്ള ഒരു നിമിഷമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടാറിസ് പറഞ്ഞു.
നിലവിൽ ലോക ജനസംഖ്യയുടെ പകുതിയിൽ അധികം വളർച്ചയും എട്ട് രാജ്യങ്ങളെ ആശ്രയിച്ചാണെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ 61 ശതമാനം ജനങ്ങളും ഏഷ്യൻ ഭൂഖണ്ഡത്തിലാണുള്ളത്. 4.7 ബില്യൺ ആണ് ഏഷ്യയിലെ ജനസംഖ്യ.
Also Read : മോശം സിനിമകളിൽ അഭിനയിച്ചെന്ന് പരിഹസിച്ചു; കോളേജിൽ നിന്നും 13 കോടി നഷ്ടപരിഹാരം വാങ്ങി പോൺ നായിക
ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങളുടെ ആയുർദൈർഘ്യം ആഗോള ശരാശരിയേക്കാൾ 7 വർഷം പിന്നിലാണ്.