ആപ്പ്ജില്ല

ബലാത്സംഗത്തെ ന്യായീകരിച്ച് വീണ്ടും റോഡ്രിഗോ ഡ്യൂട്ടേര്‍ട്

നിലപാടിൽ മാറ്റം വരുത്താൻ തയ്യാറല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് റോഡ്രിഗോ.

Samayam Malayalam 1 Sept 2018, 3:28 pm
മനില: ബലാത്സംഗത്തെ ന്യായീകരിച്ച് വീണ്ടും വിവാദം സൃഷ്ടിച്ച് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്. തന്റെ മുൻ പ്രസ്താവനകൾക്കെതിരെ വലിയ വിമർശനങ്ങൾ ഉണ്ടായതിന് ശേഷവും നിലപാടിൽ മാറ്റം വരുത്താൻ തയ്യാറല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് റോഡ്രിഗോ.
Samayam Malayalam rodrigo duterte


റോഡ്രിഗോയുടെ ജന്മ നഗരമായ ഡാവോയിൽ ബലാത്സംഗങ്ങൾ കൂടുന്നുവല്ലോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സുന്ദരികളായ സ്ത്രീകൾ ഉള്ളടത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാകുമെന്നാണ് റോഡ്രിഗോയുടെ അഭിപ്രായം. ഒരു രാജ്യത്തലവനെന്ന നിലയിലുള്ള റോഡ്രിഗോയുടെ പരാമർശത്തിനെതിരെ ലോക നേതാക്കൾ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. റോഡ്രിഗോ നേരത്തെ മേയറായിരുന്ന നഗരമാണ് ഡാവോ.

'ആരെങ്കിലും തങ്ങളെ പീഡനത്തിന് ഇരയാക്കു എന്ന് അപേക്ഷിക്കുമോ? അതിന് സ്ത്രീകള്‍ സമ്മതിക്കുമോ? ആദ്യ ശ്രമത്തില്‍ തന്നെ ആരും വഴങ്ങി കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങൾ ഉണ്ടാകുന്നതെന്ന് റോഡ്രിഗോ കൂട്ടിച്ചേർത്തു. 2016 ൽ പ്രസിഡന്റായ കാലം മുതൽ റോഡ്രിഗോയുടെ വാക്കുകൾ വിവാദമായി മാറിയിട്ടുണ്ട്. വനിതാസംഘടനകൾ പ്രതിഷേധവുമായി എത്തിയപ്പോൾ അത് വെറും തമാശയാണെന്നും തന്റെ പ്രസ്താവനകൾക്ക് അമിത പ്രാധനയ്‌മ നൽകേണ്ടെന്നും റോഡ്രിഗോ പ്രതികരിച്ചു.

കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ല. എന്നാൽ അവർ ലോക സുന്ദരികളാണെങ്കിൽ അതിൽ തെറ്റില്ലെന്ന് ഒരിക്കൽ റോഡ്രിഗോ പറഞ്ഞിരുന്നു. തന്റെ മകൾ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പറഞ്ഞാൽ അവളെ നാടകനടിയെന്ന് വിളിക്കുമെന്നും റോഡ്രിഗോ പറഞ്ഞിരുന്നു. ഒരിക്കൽ സൈനികർ ജോലിയുടെ ഭാഗമായി മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യുന്നത് താൻ അംഗീകരിക്കുമെന്നും ഫിലിപ്പീൻസ് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്