ആപ്പ്ജില്ല

12 മണിക്കൂര്‍ നീണ്ട ആക്രമണം: റഷ്യ തകര്‍ത്തത് സിറിയയിലെ നാല് ആശുപത്രികള്‍

സിറിയയിലെ വ്യോമാക്രമണത്തിന്റെ ചെറിയ ഭാഗമായി മെയ് 5 ലെ ആക്രമണത്തെ വിലയിരുത്തുന്നു. പക്ഷേ, സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ റഷ്യയുടെ നാല് വര്‍ഷത്തെ സൈനിക ഇടപെടലിന്റെ ചെറിയ കണ്ണിയാണ് ഈ ബോംബാക്രമണം.

Samayam Malayalam 14 Oct 2019, 11:55 am
വാഷിംഗ്ടണ്‍: സിറിയയിലെ വിമതരുടെ കൈവശമുള്ള പ്രദേശങ്ങളില്‍ റഷ്യ ബോംബ് വര്‍ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. 12 മണിക്കൂറിലധികം തുടര്‍ച്ചയായി നീണ്ടു നിന്ന ആക്രമണം നടന്നത് ഈ വര്‍ഷം മെയ് മാസം ആണെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ സിറിയയിലെ നാല് ആശുപത്രികള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Samayam Malayalam russia


മെയ് 5 ന് ആരംഭിച്ച ബോംബ് ആക്രമണത്തില്‍ തകര്‍ന്നത് നബാദ് അല്‍ ഹയാത്ത് സര്‍ജിക്കല്‍, കഫര്‍ നബി സര്‍ജിക്കല്‍, കഫര്‍ സിതാ കേവ്, അല്‍ അമല്‍ ഓര്‍ത്തോപെഡിക് എന്നീ നാല് ആശുപത്രികളാണ്. മുമ്പ് പ്രസിദ്ധീകരിക്കാത്ത റഷ്യന്‍ എയര്‍ ഫോഴ്‌സ് റേഡിയോ റെക്കോര്‍ഡുകള്‍, വിമാന നിരീക്ഷണ മാര്‍ഗ്ഗങ്ങള്‍, സാക്ഷി വിവരങ്ങള്‍ എന്നിവയുടെ വിശകലനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സിറിയയിലെ വ്യോമാക്രമണത്തിന്റെ ചെറിയ ഭാഗമായി മെയ് 5 ലെ ആക്രമണത്തെ വിലയിരുത്തുന്നു. പക്ഷേ, സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ റഷ്യയുടെ നാല് വര്‍ഷത്തെ സൈനിക ഇടപെടലിന്റെ ചെറിയ കണ്ണിയാണ് ഈ ബോംബാക്രമണം.

സിറിയയിലെ വിമതരുടെ കൈവശമുള്ള പ്രദേശങ്ങളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും ആസൂത്രിതമായി ആക്രമണം നടത്തുന്നതില്‍ റഷ്യയ്‌ക്കെതിരെ പണ്ടേ ആരോപണമുണ്ട്. എട്ടുവര്‍ഷത്തെ യുദ്ധത്തില്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ സഹായിക്കുന്നതിന്റെ തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്.

2011 മുതല്‍ 583, 2015 സെപ്തംബറില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായതിനു ശേഷം 266 എന്നിങ്ങനെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2011 മുതല്‍ ഏകദേശം 916 ആശുപത്രി ജോലിക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍, നാല് ആശുപത്രികള്‍ റഷ്യന്‍ ബോംബ് ആക്രമണത്തില്‍ തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് റഷ്യന്‍ ഗവണ്‍മെന്റ് ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റില്‍ യുണൈറ്റഡ് നേഷന്‍സ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഐക്യരാഷ്ട്ര സഭയുടെ പട്ടിക യഥാര്‍ഥത്തില്‍ റഷ്യയുടെയും സിറിയന്‍ വ്യോമസേനയുടെയും ഒരു ടാര്‍ഗെറ്റ് മെനുവായി മാറിയെന്ന് സിറിയന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്