ആപ്പ്ജില്ല

ലോകത്തിൻ്റെ പേടി മാറ്റാൻ റഷ്യ; വാക്സിൻ ഗവേഷണ വിവരങ്ങള്‍ തിങ്കളാഴ്ചയോടെ പുറത്തു വിടും

തങ്ങളുടെ കൊവിഡ്-19 പ്രതിരോധ വാക്സിൻ രണ്ട് ഘട്ട ക്ലിനിക്കൽ ട്രയൽ പൂര്‍ത്തിയാക്കിയെന്നും വാക്സിൻ പ്രയോഗിച്ച വോളണ്ടിയര്‍മാരിൽ പ്രതിരോധ ശേഷിയുണ്ടായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Samayam Malayalam 14 Aug 2020, 5:59 pm
മോസ്കോ: റഷ്യയുടെ കൊവിഡ്-19 പ്രതിരോധ വാക്സിൻ സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടെ വാക്സിൻ ഗവേഷണ വിവരങ്ങള്‍ പുറത്തു വിടുമെന്ന് വ്യക്തമാക്കി റഷ്യൻ സര്‍ക്കാര്‍. വരുംദിവസങ്ങളിൽ വാക്സിൻ ഗവേഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടുമെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖൈൽ മുരഷ്കോ സ്പുട്നിക് വാര്‍ത്താ ഏജൻസിയോടാണ് പറഞ്ഞത്. റഷ്യയുടെ വാക്സിനെതിരെ നിരവധി ആരോഗ്യ ഏജൻസികള്‍ രംഗത്തു വന്നതിനു പിന്നാലെ വാക്സിൻ്റെ പ്രീ ക്ലിനിക്കൽ, ക്ലിനിക്കൽ പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വിടുന്നത്.
Samayam Malayalam വാക്സിൻ ഗവേഷണ വിവരങ്ങൾ പുറത്തു വിടാൻ റഷ്യ
വാക്സിൻ ഗവേഷണ വിവരങ്ങൾ പുറത്തു വിടാൻ റഷ്യ


ലോകത്ത് ആദ്യമായി കൊവിഡ് പ്രതിരോധ വാക്സിൻ പുറത്തിറക്കിയത് റഷ്യയാണെങ്കിലും റഷ്യൻ വാക്സിൻ ഗവേഷണത്തിൻ്റെ സുതാര്യത സംബന്ധിച്ചാണ് ആശങ്ക നിലനിൽക്കുന്നത്. റഷ്യയുടെ വാക്സിൻ പരീക്ഷണം വേണ്ടത്ര നടന്നിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. വാക്സിൻ ഗവേഷണത്തിൻ്റെ വിവരങ്ങള്‍ പുറത്തു വിടാത്തതിൻ്റെ പേരിലാണ് വിമര്‍ശനം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. വാക്സിൻ ഗവേഷണം റഷ്യ ധൃതി പിടിച്ചാണ് നടത്തിയതെന്നാണ് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തങ്ങളുടെ വാക്സിൻചിലരിൽ പനിയുണ്ടാക്കുന്നതല്ലാതെ മറ്റു പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിനും വ്യക്തമാക്കിയിട്ടുണ്ട്.

Also Read: കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍

"വരും ദിവസങ്ങളിൽ, മിക്കവാറും തിങ്കളാഴ്ച വാക്സിൻ്റെ ക്ലിനിക്കൽ, പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടും." മന്ത്രി പറഞ്ഞു. ഗാം കൊവിഡ് വാക് എന്ന പേരിൽ രജിസ്റ്റര്‍ ചെയ്ത വാക്സിൻ ഇതിനോടകം രണ്ട് ഘട്ട ക്ലിനിക്കൽ ട്രയലുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വാക്സിൻ പ്രയോഗിച്ച വോളണ്ടിയര്‍മാരിൽ പ്രതിരോധശേഷിയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വാക്സിൻ കൊവിഡിനെതിരെ രണ്ട് വര്‍ഷത്തേയ്ക്ക് പ്രതിരോധശേഷി നല്‍കുമെന്നാണ് റഷ്യയുടെ വാദം. 18 വയസ് മുതൽ 60 വയസു വരെ പ്രായമുള്ളവര്‍ക്കാണ് വാക്സിൻ ശുപാര്‍ശ ചെയ്യുന്നത്.

Also Read: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവ്

റഷ്യയുടെ വാക്സിൻ്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച ചോദ്യങ്ങളോടു ലോകാരോഗ്യസംഘടന പ്രതികരിച്ചിട്ടില്ല. എന്നാൽ ക്ലിനിക്കൽ ട്രയലിൻ്റെ അവസാന ഘട്ടത്തിലെത്തിയ ഒൻപത് വാക്സിനുകളിലൊന്ന് റഷ്യയുടേതാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്