മോസ്കോ∙ റഷ്യയില്‍ ജനപ്രക്ഷോഭങ്ങള്‍ക്കിടെ കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് അലക്സിയൽ നവല്‍നിയെ പൊലീസ് വിട്ടയച്ചു. മാര്‍ച്ച് 18ന് നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി പ്രകടനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് നവല്‍നിയെ കസ്റ്റഡിയിലെടുത്തത്.
രാജ്യത്തെ കൊടും തണുപ്പ് വകവയ്ക്കാതെയാണ് ആയിരക്കണക്കിനു ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിങ്ങള്‍ എനിക്കു വേണ്ടിയല്ല, നിങ്ങളുടെ ഭാവിക്കുവേണ്ടിത്തന്നെയാണ് റാലി നടത്തുന്നതെന്ന് നവല്‍നി ട്വിറ്ററില്‍ കുറിച്ചു.
സ്വന്തം അവകാശങ്ങള്‍ക്കായി പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്നും നവല്‍നി പറഞ്ഞു.
രാജ്യത്തെ കൊടും തണുപ്പ് വകവയ്ക്കാതെയാണ് ആയിരക്കണക്കിനു ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിങ്ങള്‍ എനിക്കു വേണ്ടിയല്ല, നിങ്ങളുടെ ഭാവിക്കുവേണ്ടിത്തന്നെയാണ് റാലി നടത്തുന്നതെന്ന് നവല്‍നി ട്വിറ്ററില്‍ കുറിച്ചു.
സ്വന്തം അവകാശങ്ങള്‍ക്കായി പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്നും നവല്‍നി പറഞ്ഞു.