ആപ്പ്ജില്ല

സ്‌ക്രീപലിന് നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യയ്ക്ക് പങ്കുണ്ടെന്ന് തെരേസ മേ

സ്‌ക്രീപലിനെയും മകളെയും ആക്രമിക്കാനുപയോഗിച്ച രാസവസ്തു റഷ്യയില്‍നിന്നു വന്നതാണെന്നു വിദഗ്ധര്‍ സ്ഥിരീകരിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Samayam Malayalam 13 Mar 2018, 9:26 am
ലണ്ടന്‍: ബ്രിട്ടന്‍ അഭയം കൊടുത്ത റഷ്യക്കാരനായ മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിന് നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന് കരുതുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. റഷ്യ വികസിപ്പിച്ചതിന് സമാനമായ രാസവസ്തുവാണ് സ്‌ക്രീപലിന് നേരേ പ്രയോഗിച്ചത്. റഷ്യ നേരിട്ട് നടത്തിയതാണോ രാജ്യത്തിന്റെ ശേഖരത്തില്‍ നിന്നുള്ള രാസായുധം മറ്റുരീതിയില്‍ പ്രയോഗിക്കപ്പെട്ടതാണോ എന്നു വ്യക്തമാക്കണമെന്ന് ലണ്ടനിലെ റഷ്യന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടതായും തെരേസ മേ വ്യക്തമാക്കി.
Samayam Malayalam russian spy highly likely moscow behind attack says theresa may
സ്‌ക്രീപലിന് നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യയ്ക്ക് പങ്കുണ്ടെന്ന് തെരേസ മേ


ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് മേയുടെ പ്രസ്താവന.വിഷരാസവസ്തു മൂലം ബോധം മറഞ്ഞനിലയില്‍ സ്‌ക്രീപലി(66)നെയും മകള്‍ യുലിയ(33)യെയും സോള്‍സ്ബ്രിയിലെ മാള്‍ട്ടിങ്‌സ് ഷോപ്പിങ് സെന്ററിലെ ബെഞ്ചില്‍ കണ്ടെത്തുകയായിരുന്നു.

സ്‌ക്രീപലിനെയും മകളെയും ആക്രമിക്കാനുപയോഗിച്ച രാസവസ്തു റഷ്യയില്‍നിന്നു വന്നതാണെന്നു വിദഗ്ധര്‍ സ്ഥിരീകരിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌ക്രീപലിനെ വിഷം കൊടുത്തു കൊല്ലുമെന്നു റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നു സൂചന ലഭിച്ചിരുന്നതായി മുന്‍ റഷ്യന്‍ ചാരന്‍ ബോറിസ് കാര്‍പിച്‌കോവ് വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്