പ്രതിരോധശേഷി ആറ് മാസം മത്രം?
കൊറോണ വൈറസിനെതിരെ റഷ്യയിലെ ഗമാലേയ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന സ്പുട്നിക് വാക്സിൻ ഓഗസ്റ്റ് 15നാണ് റഷ്യയിൽ രജിസ്റ്റർ ചെയ്തത്. നിരവധി ആരോപണങ്ങളും വിവാദങ്ങളും വാക്സിനുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. എന്നാൽ രണ്ടാമതൊരു വാക്സിൻ കൂടി റഷ്യയിൽ പരീക്ഷിക്കപ്പെടുന്നുണ്ട്. സ്റ്റേറ്റ് റിസർച്ച് സെൻ്റർ ഓഫ് വൈറോളജി ആൻഡ് ബയോടെക്നോളജി വെക്ടർ ആണ് ഈ വാക്സിൻ വികസിപ്പിക്കുന്നത്. ഈ വാക്സിൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ വാക്സിൻ്റെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.
കൂടുതൽക്കാലം പ്രതിരോധ ശേഷി നൽകില്ല
വെക്ടർ സർവകലാശാല വികസിപ്പിക്കുന്ന ഈ വാക്സിൻ ആറ് മാസത്തേക്ക് മാത്രമായിരിക്കും പ്രതിരോധ ശേഷി നിലനിൽക്കുകയെന്നാണ് സ്യൂനോട്ടിക്(മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ) വിഭാഗം മേധാവി അലക്സാണ്ടർ റൈഖിക്കോവ് വ്യക്തമാക്കി. കൊവിഡിനെതിരെയുള്ള വാക്സിനുകൾ ദീർഘകാലം പ്രതിരോധശേഷി നൽകില്ല. ആവശ്യമായ ഘട്ടത്തിൽ വാക്സിൻ വീണ്ടും ഉപയോഗിക്കാവുന്നതാണ്. ശാസ്ത്രീയമായി ഇത് നല്ല കാര്യമാണ്. അതിന് കാരണം വൈറസ് അടക്കമുള്ളവ ഒരേക്കാലം ഒരേ സ്വഭാവത്തിൽ നിലനിൽക്കില്ല. നിലവിലെ വാക്സിൻ ആറ് മാസം മാത്രമാകും പ്രതിരോധ ശേഷി മനുഷ്യരിൽ നിലനിർത്തുകയെന്നും റൈസികോവ് പറഞ്ഞു.
നേട്ടങ്ങൾ പലതരത്തിലെന്ന് ഗവേഷകർ
വെക്ടർ സർവകലാശാല വികസിപ്പിക്കുന്ന വാക്സിൻ ആറ് മാസം മാത്രം പ്രതിരോധശേഷി നൽകുമ്പോൾ നേട്ടങ്ങളുണ്ടെന്ന് ഗവേഷകർ പറയുന്നു. വാക്സിൻ സ്വീകരിക്കുന്നവരിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകില്ല. എലികൾ, എലികൾ, മുയലുകൾ, ഗിനിയ പന്നികൾ എന്നിവയിൽ ഉൾപ്പെടെ 1,500 ഓളം മൃഗങ്ങളിലാണ് പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയത്. വിശദമായ പഠനങ്ങളും ഇതിൻ്റെ ഭാഗമായി നടന്നു. പല ഘട്ടങ്ങളിലായി പൂർത്തിയായ വാക്സിൻ പൂർണ്ണമായും സുരക്ഷിതമാണെന്ന് തെളിഞ്ഞുവെന്നും റൈസികോവ് പറയുന്നു. തുടർ പരീക്ഷണങ്ങൾ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കും. അതിനുശേഷം രജിസ്ട്രേഷൻ ട്രയലുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേട്ടങ്ങൾ പലതരത്തിലെന്ന് ഗവേഷകർ
വെക്ടർ സർവകലാശാല വികസിപ്പിക്കുന്ന വാക്സിൻ ആറ് മാസം മാത്രം പ്രതിരോധശേഷി നൽകുമ്പോൾ നേട്ടങ്ങളുണ്ടെന്ന് ഗവേഷകർ പറയുന്നു. വാക്സിൻ സ്വീകരിക്കുന്നവരിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകില്ല. എലികൾ, എലികൾ, മുയലുകൾ, ഗിനിയ പന്നികൾ എന്നിവയിൽ ഉൾപ്പെടെ 1,500 ഓളം മൃഗങ്ങളിലാണ് പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയത്. വിശദമായ പഠനങ്ങളും ഇതിൻ്റെ ഭാഗമായി നടന്നു. പല ഘട്ടങ്ങളിലായി പൂർത്തിയായ വാക്സിൻ പൂർണ്ണമായും സുരക്ഷിതമാണെന്ന് തെളിഞ്ഞുവെന്നും റൈസികോവ് പറയുന്നു. തുടർ പരീക്ഷണങ്ങൾ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കും. അതിനുശേഷം രജിസ്ട്രേഷൻ ട്രയലുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലിനിക്കൽ പഠനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു
വാക്സിൻ്റെ ക്ലിനിക്കൻ പരീക്ഷണങ്ങളുടെ രണ്ടാംഘട്ടം ആരംഭിച്ചതായി ഫെഡറൽ സർവീസ് മേധാവി അന്ന പോപോവ പറഞ്ഞു. സന്നദ്ധ പ്രവർത്തകരിലാണ് പരീക്ഷണങ്ങൾ തുടരുന്നത്. ആർക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്നും എല്ലാവരിലും മികച്ച ഫലമാണ് കാണുന്നതെന്നുൻ അവർ പറഞ്ഞു. വാക്സിൻ കുത്തിവെച്ചതിൻ്റെ ഭാഗമായുണ്ടാകുന്ന ദോഷഫലങ്ങൾ ഇതുവരെ ആരിലും കണ്ടെത്തിയിട്ടില്ല. കുത്തിവയ്പ്പ് നടന്ന സ്ഥലത്ത് നേരിയ ചുവപ്പുപോലും ഇല്ലെന്നും പോപോവ വ്യക്തമാക്കി. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിൽ 86 വോളന്റിയർമാർക്ക് വാക്സിൻ ലഭിക്കുമെന്ന് വെക്ടർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വെക്ടർ സർവകലാശാല റഷ്യയുടെ കരുത്ത്
ലോകത്തിലെ ഏറ്റവും മികച്ച വൈറസ് റിസർച്ച് സെന്ററുകളിൽ ഒന്നാണ് വെക്ടർ. സൈബീരിയ്ക്ക് അടുത്തുള്ള നോവോസിബിർസ്കിലെ കോൽട്സോവോയിലാണ് ഇത് സ്ഥിതി ചെയുന്നത്. 1974ൽ ആണ് പ്രവർത്തനമാരംഭിച്ച വെക്ടർ ഒരു കാലത്ത് സോവിയറ്റ് യൂണിയൻ്റെ ജൈവായുധ പദ്ധതിയുടെ ഭാഗമായിരുന്നു. വസൂരി, മാർബർഗ് തുടങ്ങിയ മാരക വൈറസുകളെ വെക്ടറിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വസൂരി വൈറസ് സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ട് ലാബുകളിൽ ഒന്നാണിത്. കാൻസറടക്കമുള്ള രോഗങ്ങൾക്കുള്ള വാക്സിനുകളും മരുന്നുകളും കണ്ടെത്താനുള്ള ശ്രമം വെക്ടർ സർവകലാശാലയിൽ തുടരുന്നുണ്ട്.