ന്യൂഡൽഹി: ലോകത്തെ ആദ്യ കൊവിഡ്-19 പ്രതിരോധ വാക്സിൻ റഷ്യ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വാക്സിൻ്റെ സുരക്ഷയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യൻ വിദഗ്ധരും രംഗത്ത്. വാക്സിൻ്റെ സുരക്ഷയും കൊവിഡിനെതിരെയുള്ള ഫലപ്രാപ്തിയും ഇപ്പോള്‍ പ്രവചിക്കാൻ കഴിയില്ലെന്നും അതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും സിഎസ്ഐറിനു കീഴിലുള്ള സെൻ്റര്‍ ഫോര്‍ സെല്ലുലാര്‍ ആൻ്റ് മോളിക്യൂലാര്‍ ബയോളജിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ വാക്സിൻ പുറത്തിറക്കി റഷ്യൻ പ്രസിഡൻ്റ് പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് വാക്സിനെ സംശയിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയത്. ജനങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കിൽ റഷ്യയുടെ വക്സിൻ പ്രവര്‍ത്തിക്കുമെന്നായിരുന്നു സിസിഎംബി ഡയറക്ടര്‍ രാകേഷ് കെ മിശ്രയുടെ പ്രതികരണം. "വാക്സിൻ്റെ ഫലപ്രാപ്തിയും സുരക്ഷയും ഇപ്പോഴും അറിയില്ല. അവര്‍ ശരിയായ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കി. അതുകൊണ്ട് വാക്സിൻ സ്വീകരിച്ച ജനങ്ങള്‍ക്ക് വൈറസ് ബാധയുണ്ടാകുന്നുണ്ടോ എന്നറിയാൻ ഒരു രണ്ട് മാസം കൂടി കാത്തിരിക്കണം." അദ്ദേഹം വ്യക്തമാക്കി. റഷ്യ വൻതോതിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയതായി തോന്നുന്നില്ലെന്നും അങ്ങനെയെങ്കിൽ അവര്‍ വിവരങ്ങള്‍ പുറത്തു വിടണമെന്നും അദ്ദേഹം വാര്‍ത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
Also Read: 'കലാപത്തിനു പിന്നിൽ എസ്ഡിപിഐ'; ബെംഗളൂരുവിൽ സംഭവിച്ചത്: 5 കാര്യങ്ങൾ
വാക്സിൻ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനു മുൻപ് ഏതു രാജ്യമാണെങ്കിലും ശരിയായ ക്ലിനിക്കൽ പരീക്ഷണങ്ങള്‍ നടത്തണമെന്നും പരിശോധനാഫലങ്ങള്‍ പുറത്തു വിടാത്തത് മോശമാണെന്നും അദ്ദേഹം പറഞ്ഞു. "റഷ്യൻ വാക്സിൻ സുരക്ഷിതമല്ല. ഒന്നും രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെ വാക്സിൻ പുറത്തിറക്കുന്നത് സാധാരണഗതിയിൽ ഒരു രാജ്യത്തും അനുവദിക്കാൻ പാടില്ല." വാക്സിൻ ഗവേഷണം വേഗത്തിലാക്കാനായി റഷ്യ പുതിയ നിയമം പാസാക്കിയതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊവിഡ്: ഓഗസ്‌റ്റ് മാസം അത്ഭുതം സൃഷ്‌ടിക്കുന്നു, എന്താണ് ഇതുവരെയുള്ള മാറ്റം? കണക്കുകൾ ഇങ്ങനെ
ഇന്ത്യയിൽ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനുകള്‍ ഒന്ന്, രണ്ട് ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണെന്നും ഓഗസ്റ്റ് മാസം അവസാനമോ സെപ്റ്റംബര്‍ മാസമോ വാക്സിൻ പരീക്ഷണഫലം പുറത്തു വരുമെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയിച്ചാലും അതിൽ അതിശയിക്കാനില്ലെന്നും മൂന്നാം ഘട്ട പരീക്ഷണമാണ് ഏറെ നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ വാക്സിൻ പുറത്തിറക്കി റഷ്യൻ പ്രസിഡൻ്റ് പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് വാക്സിനെ സംശയിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയത്. ജനങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കിൽ റഷ്യയുടെ വക്സിൻ പ്രവര്‍ത്തിക്കുമെന്നായിരുന്നു സിസിഎംബി ഡയറക്ടര്‍ രാകേഷ് കെ മിശ്രയുടെ പ്രതികരണം. "വാക്സിൻ്റെ ഫലപ്രാപ്തിയും സുരക്ഷയും ഇപ്പോഴും അറിയില്ല. അവര്‍ ശരിയായ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കി. അതുകൊണ്ട് വാക്സിൻ സ്വീകരിച്ച ജനങ്ങള്‍ക്ക് വൈറസ് ബാധയുണ്ടാകുന്നുണ്ടോ എന്നറിയാൻ ഒരു രണ്ട് മാസം കൂടി കാത്തിരിക്കണം." അദ്ദേഹം വ്യക്തമാക്കി. റഷ്യ വൻതോതിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയതായി തോന്നുന്നില്ലെന്നും അങ്ങനെയെങ്കിൽ അവര്‍ വിവരങ്ങള്‍ പുറത്തു വിടണമെന്നും അദ്ദേഹം വാര്‍ത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
Also Read: 'കലാപത്തിനു പിന്നിൽ എസ്ഡിപിഐ'; ബെംഗളൂരുവിൽ സംഭവിച്ചത്: 5 കാര്യങ്ങൾ
വാക്സിൻ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനു മുൻപ് ഏതു രാജ്യമാണെങ്കിലും ശരിയായ ക്ലിനിക്കൽ പരീക്ഷണങ്ങള്‍ നടത്തണമെന്നും പരിശോധനാഫലങ്ങള്‍ പുറത്തു വിടാത്തത് മോശമാണെന്നും അദ്ദേഹം പറഞ്ഞു. "റഷ്യൻ വാക്സിൻ സുരക്ഷിതമല്ല. ഒന്നും രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെ വാക്സിൻ പുറത്തിറക്കുന്നത് സാധാരണഗതിയിൽ ഒരു രാജ്യത്തും അനുവദിക്കാൻ പാടില്ല." വാക്സിൻ ഗവേഷണം വേഗത്തിലാക്കാനായി റഷ്യ പുതിയ നിയമം പാസാക്കിയതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊവിഡ്: ഓഗസ്‌റ്റ് മാസം അത്ഭുതം സൃഷ്‌ടിക്കുന്നു, എന്താണ് ഇതുവരെയുള്ള മാറ്റം? കണക്കുകൾ ഇങ്ങനെ
ഇന്ത്യയിൽ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനുകള്‍ ഒന്ന്, രണ്ട് ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണെന്നും ഓഗസ്റ്റ് മാസം അവസാനമോ സെപ്റ്റംബര്‍ മാസമോ വാക്സിൻ പരീക്ഷണഫലം പുറത്തു വരുമെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയിച്ചാലും അതിൽ അതിശയിക്കാനില്ലെന്നും മൂന്നാം ഘട്ട പരീക്ഷണമാണ് ഏറെ നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു.