ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അതിര്‍ത്തിയിൽ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് ഇടപെടാൻ സന്നദ്ധത അറിയിച്ച് സൗദി അറേബ്യ. സൈനികനീക്കങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് സൗദി വിദേശകാര്യമന്ത്രി പാക് വിദേശകാര്യമന്ത്രിയോട് ഫോണിൽ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കന്നതിന് വിഷയത്തിൽ ഇടപെടാൻ സന്നദ്ധരാണെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. പ്രകോപനങ്ങള്‍ അവസാനിപ്പിക്കാനും സൈനികനീക്കങ്ങള്‍ നിര്‍ത്തിവെക്കാനും ഇന്ത്യയോടും പാക്കിസ്ഥാനോടും ലോകരാജ്യങ്ങള്‍ ആവശ്യപ്പെടുന്നതിനിടെയിലാണ് സൗദിയുടെ നിര്‍ദ്ദേശവും. സമാന നിര്‍ദേശവുമായി യുഎസും ഇന്ന് രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനുമായി അടുത്ത നയതന്ത്രബന്ധങ്ങളുള്ള സൗദിയുടെ നിര്‍ദേശം പാക്കിസ്ഥാനുമേൽ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
അതേസമയം, വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍റെ കസ്റ്റഡിയിലായ ഇന്ത്യൻ വിങ് കമാൻഡര്‍ അഭിനന്ദനെ വിട്ടു കിട്ടാനുള്ള നയതന്ത്രനീക്കങ്ങള്‍ ഇന്ത്യ ശക്തമാക്കുകയാണ്. വൈമാനികനെ വിട്ടു കിട്ടണമെന്ന് ഇന്ന് ഇന്ത്യ പാക് വിദേശകാര്യമന്ത്രാലയത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ജനീവ കരാര്‍ പ്രകാരം ഒരാഴ്ചയ്ക്കകം യുദ്ധത്തടവുകാരെ സുരക്ഷിതരായ തിരിച്ചെത്തിക്കണമെന്ന ചട്ടം അനുസരിച്ച് വിങ് കമാൻഡറെ വിട്ടുകിട്ടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
അതേസമയം, വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍റെ കസ്റ്റഡിയിലായ ഇന്ത്യൻ വിങ് കമാൻഡര്‍ അഭിനന്ദനെ വിട്ടു കിട്ടാനുള്ള നയതന്ത്രനീക്കങ്ങള്‍ ഇന്ത്യ ശക്തമാക്കുകയാണ്. വൈമാനികനെ വിട്ടു കിട്ടണമെന്ന് ഇന്ന് ഇന്ത്യ പാക് വിദേശകാര്യമന്ത്രാലയത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ജനീവ കരാര്‍ പ്രകാരം ഒരാഴ്ചയ്ക്കകം യുദ്ധത്തടവുകാരെ സുരക്ഷിതരായ തിരിച്ചെത്തിക്കണമെന്ന ചട്ടം അനുസരിച്ച് വിങ് കമാൻഡറെ വിട്ടുകിട്ടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.