ആപ്പ്ജില്ല

അഫ്ഗാനിൽ ഭീകരാക്രമണം; ഏഴു പേർ കൊല്ലപ്പെട്ടു

സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

Samayam Malayalam 23 Aug 2020, 10:02 pm
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ റോഡരുകിൽ ബോംബ് പൊട്ടിയതിനെത്തുടർന്ന് സ്ത്രീകളും കുട്ടികളും അടക്കം ഏഴു പേർ കൊല്ലപ്പെട്ടു. താലിബാനുമായുള്ള അഫ്ഗാൻ സർക്കാരിന്റെ ചർച്ച പുരോഗമിക്കവെയാണ് സ്ഫോടനം. റോഡിൽ സ്ഥാപിച്ചിരുന്ന ബോംബിൽ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: കിം ജോങ് ഉൻ കോമയിൽ! 'സഹോദരിക്ക് കൂടുതൽ അധികാരം നൽകിയത് ആരോഗ്യം മോശമായതിനാൽ'

മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഗസ്നി പ്രവിശ്യയിലാണ് സംഭവം. അഫ്ഗാൻ പൗരന്മാ‍‍‍ര്‍ക്കെതിരെ സമീപകാലത്ത് അക്രമം വ‍ര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 1,282 പേ‍ര്‍ അഫ്ഗാനിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്. നൂറിൽ അധികം പേ‍ര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

Also Read: ഹഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു ക്രിസ്ത്യൻ പള്ളി കൂടി മോസ്ഖ് ആക്കാൻ ഒരുങ്ങി തുർക്കി

സ്ത്രീകളേയും കുട്ടികളേയുമാണ് അക്രമ സംഭവങ്ങൾ ഏറ്റവും അധികം ബാധിച്ചിട്ടുള്ളത്. തടവിലുള്ള താലിബാൻ ഭീകരരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ത‍ര്‍ക്കം കാബൂളും താലിബാനുമായുള്ള ച‍ര്‍ച്ച തടസ്സപ്പെടുത്തിയിരിക്കുകയാണ്. 320 താലിബാൻ ഭീകരരെയാണ് ഇനി വിട്ടയക്കാനുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്