ആപ്പ്ജില്ല

വഴിവിട്ട ജീവിതമായിരുന്നു ഇമ്രാന്‍ഖാന്‍റേതെന്ന് മുന്‍ ഭാര്യ റഹം ഖാന്‍

സ്വവർഗാനുരാഗിയായ ഇമ്രാൻ പങ്കാളികളെ തേടുന്നത് താൻ കണ്ടിട്ടുണ്ട്. മുറിയിൽനിന്നു കെവൈ ജെല്ലിയും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും കിട്ടിയിട്ടുണ്ട്. പരസ്ത്രീ ബന്ധങ്ങളിലും തത്പരനായിരുന്നു.

Samayam Malayalam 12 Jul 2018, 7:47 pm
കറാച്ചി: പാക്കിസ്ഥാനിലെ പ്രമുഖ പ്രതിപക്ഷ നേതാവും പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനുമായ ഇമ്രാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ റെഹം ഖാന്‍. ഇമ്രാന്‍ഖാൻ അഴിമതിക്കാരനാണ്, സ്വവര്‍ഗ്ഗരതി ഇഷ്ടപ്പെട്ടിരുന്നു, പരസ്ത്രീബന്ധമുണ്ടായിരുന്നു എന്നു തുടങ്ങിയ ആരോപണങ്ങളാണ് റഹം ഖാൻ ഉന്നയിച്ചിരിക്കുന്നത്.
Samayam Malayalam reham khan.


ഒരു ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുസ്തകത്തിലെഴുതിയിരിക്കുന്ന കാര്യങ്ങളെ ന്യായീകരിച്ചു കൊണ്ട് റെഹം വീണ്ടും രംഗത്ത് വന്നത്. അന്യരുടെ ചെലവിലാണ് ഇമ്രാന്റെ ജീവിതം. പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുക്കളും വിവിധ നേതാക്കൾ കൊണ്ടുവന്നു കൊടുക്കും. രാജ്യത്തെ ഭരണസംവിധാനത്തിലെ അഴിമതിയെപ്പറ്റി ഇന്നുവരെ ഇമ്രാൻ സംസാരിച്ചിട്ടില്ല

ഹസാര സർവകലാശാലയിൽ 500 പേരെ എടുക്കുന്നതുമായി ബന്ധപ്പെട്ട് പിടിഐ നേതാവ് അസം സ്വാതിയ്ക്കെതിരെ ഉയർന്ന സ്വജനപക്ഷപാത ആരോപണത്തോട് ഇമ്രാൻ പ്രതികരിച്ചില്ല. വനംമാഫിയയെ കീഴ്പ്പെടുത്തി ഖൈബർ–പക്തൂൺ മേഖലാ സർക്കാർ ജപ്തി ചെയ്ത തടികൾ ഇമ്രാൻ കുറഞ്ഞ പൈസയ്ക്ക് ലേലത്തിൽ പിടിച്ചു വീട്ടിലെത്തിക്കാൻ ശ്രമിച്ചെന്നും റഹം ഖാന്‍ ആരോപിച്ചു.

സ്വവർഗാനുരാഗിയായ ഇമ്രാൻ പങ്കാളികളെ തേടുന്നത് താൻ കണ്ടിട്ടുണ്ട്. മുറിയിൽനിന്നു കെവൈ ജെല്ലിയും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും കിട്ടിയിട്ടുണ്ട്. പരസ്ത്രീ ബന്ധങ്ങളിലും തത്പരനായിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ അനേകം സ്ത്രീകളുമായി ബന്ധമുണ്ട് .അവര്‍ പറയുന്നു. പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇമ്രാനെതിരെ ഇൗ വിമര്‍ശനങ്ങളെന്നതും ശ്രദ്ധേയമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്