ലണ്ടൻ: 15-ാം വയസിൽ ഐഎസിൽ ചേർന്ന പെൺകുട്ടിയുടെ തിരിച്ചുവരാനുള്ള ആഗ്രഹത്തിന് വിലങ്ങിട്ട് ബ്രിട്ടൻ. പെൺകുട്ടിയുടെ പൌരത്വം ബ്രിട്ടൻ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സിറിയയിൽ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ഷമീമ ബീഗം കഴിഞ്ഞ ശനിയാഴ്ച ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞിനെ വളർത്താനായി തനിക്ക് ബ്രിട്ടനിൽ തിരികെയെത്താൻ മോഹമുണ്ടെന്ന് ഷമീമ പറഞ്ഞിരുന്നു. കുഞ്ഞിനെ വളർത്തി സമാധാനത്തോടെ ജീവിക്കൻ താൻ തയ്യാറാണെന്നും ഷമീമ വ്യക്തമാക്കിയിരുന്നു. എന്നാൽ ബ്രിട്ടനിൽ തിരികെയെത്തിയാൽ വിചാരണ നടപടി നേരിടേണ്ടിവരുമെന്ന് ബ്രിട്ടൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷമീമയുടെ ബ്രിട്ടീഷ് പൌരത്വം റദ്ദാക്കിയതായി കാണിച്ച് ഇന്നലെ ഈസ്റ്റ് ലണ്ടനിൽ കഴിയുന്ന ഷമീമയുടെ മാതാവിന് കത്ത് ലഭിച്ചു. ഹോം സെക്രട്ടറിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടിയെന്നും കത്തിൽ പറയുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ പതിനഞ്ചാം വയസിൽ ബ്രിട്ടനിൽനിന്നും സുഹൃത്തുക്കളോടൊപ്പം നാടുവിടുവിട്ടാണ് ഷമീമ ബ്രിട്ടനിൽ എത്തിയത്. ഇപ്പോൾ 19കാരിയായ ഷമീമ.
ഗർഭിണിയായ തനിക്ക് തന്റെ നാടായ ബ്രിട്ടനിൽ തിരികെയെത്തി കുഞ്ഞിനോടൊപ്പം സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹമുണ്ടെന്ന് ഷമീമ കുറച്ച് ദിവസങ്ങൾക്കു മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര തലത്തിൽ ഷമീമ ശ്രദ്ധിക്കപ്പെട്ടത്. നാല് ആഴ്ച മുമ്പാണ് ഷമീമ യുഎൻ അഭയാർത്ഥി ക്യാമ്പിലെത്തിയത്.
സിറിയിയിൽ മറ്റ് രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പമാണ് ഷമീമയെത്തിയത്. നേരത്തെ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും പോഷകാഹാരക്കുറവുകൊണ്ട് കുട്ടികൾ മരണപ്പെട്ടിരുന്നു. അതേസമയം, ഭീകര സംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കിൽ തിരികെയെത്തുന്നത് തടയാൻ മടിക്കില്ലെന്ന് ബ്രീട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിത് പറഞ്ഞു. തിരിച്ചെത്തിയാൽ വിചാരണ നടപടിയടക്കം സ്വീകരിക്കുമെന്ന് ബ്രിട്ടൺ മുന്നറിയിപ്പ് നൽകി.
ഷമീമയുടെ ഭർത്താവ് ഇപ്പോൾ തടവിലാണ്. ഇവിടെ എത്തിപ്പെട്ടതിൽ താൻ ദുഃഖിക്കുന്നില്ല. നാലുവർഷം മുമ്പ് ബെത്ത്നൽ ഗ്രീനിൽനിന്നും ഒളിച്ചോടിയ 15കാരി സ്കൂൾ വിദ്യാർത്ഥിനിയല്ല താനിപ്പോൾ- ഷമീമ ബീഗം പറയുന്നു. ഖലീഫ മരിച്ചു. അടിച്ചമർത്തലും അഴിമതിയുമാണിപ്പോൾ ഐഎസിൽ നടക്കുന്നത്. അവർ വിജയിക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ഷമീമ ബീഗം പറഞ്ഞിരുന്നു
ഖദീസ സുൽത്താന, അമീറ അബ്ബാസ് എന്നീ സുഹൃത്തുക്കളോടൊപ്പമാണ് ഷമീമ സിറിയയിൽ എത്തിയത്. ബെത്ത്നൽ ഗ്രീൻ അക്കാദമിയിലാണ് ഇവർ പഠിച്ചിരുന്നത്. 2015 ഫെബ്രുവരിയിലാണ് ഐഎസിൽ ചേരുന്നതിനായി ഇവർ നാടുവിട്ടത്. മൂവരും വിദേശികളായ ഐഎസ് ഭീകരരെയാണ് വിവാഹം കഴിച്ചത്.
ഗർഭിണിയായ തനിക്ക് തന്റെ നാടായ ബ്രിട്ടനിൽ തിരികെയെത്തി കുഞ്ഞിനോടൊപ്പം സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹമുണ്ടെന്ന് ഷമീമ കുറച്ച് ദിവസങ്ങൾക്കു മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര തലത്തിൽ ഷമീമ ശ്രദ്ധിക്കപ്പെട്ടത്. നാല് ആഴ്ച മുമ്പാണ് ഷമീമ യുഎൻ അഭയാർത്ഥി ക്യാമ്പിലെത്തിയത്.
സിറിയിയിൽ മറ്റ് രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പമാണ് ഷമീമയെത്തിയത്. നേരത്തെ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും പോഷകാഹാരക്കുറവുകൊണ്ട് കുട്ടികൾ മരണപ്പെട്ടിരുന്നു. അതേസമയം, ഭീകര സംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കിൽ തിരികെയെത്തുന്നത് തടയാൻ മടിക്കില്ലെന്ന് ബ്രീട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിത് പറഞ്ഞു. തിരിച്ചെത്തിയാൽ വിചാരണ നടപടിയടക്കം സ്വീകരിക്കുമെന്ന് ബ്രിട്ടൺ മുന്നറിയിപ്പ് നൽകി.
ഷമീമയുടെ ഭർത്താവ് ഇപ്പോൾ തടവിലാണ്. ഇവിടെ എത്തിപ്പെട്ടതിൽ താൻ ദുഃഖിക്കുന്നില്ല. നാലുവർഷം മുമ്പ് ബെത്ത്നൽ ഗ്രീനിൽനിന്നും ഒളിച്ചോടിയ 15കാരി സ്കൂൾ വിദ്യാർത്ഥിനിയല്ല താനിപ്പോൾ- ഷമീമ ബീഗം പറയുന്നു. ഖലീഫ മരിച്ചു. അടിച്ചമർത്തലും അഴിമതിയുമാണിപ്പോൾ ഐഎസിൽ നടക്കുന്നത്. അവർ വിജയിക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ഷമീമ ബീഗം പറഞ്ഞിരുന്നു
ഖദീസ സുൽത്താന, അമീറ അബ്ബാസ് എന്നീ സുഹൃത്തുക്കളോടൊപ്പമാണ് ഷമീമ സിറിയയിൽ എത്തിയത്. ബെത്ത്നൽ ഗ്രീൻ അക്കാദമിയിലാണ് ഇവർ പഠിച്ചിരുന്നത്. 2015 ഫെബ്രുവരിയിലാണ് ഐഎസിൽ ചേരുന്നതിനായി ഇവർ നാടുവിട്ടത്. മൂവരും വിദേശികളായ ഐഎസ് ഭീകരരെയാണ് വിവാഹം കഴിച്ചത്.