ബാഗ്ദാദ്: ഷിയാ നേതാവ് മുഖ്താദ അൽ സദർ അനുകൂലികളായ പ്രക്ഷോഭകർ ഇറാഖ് പാര്‍ലമെന്റ് പിടിച്ചടക്കി. തുടർന്ന് ബാഗ്ദാദിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെയും യുഎസിന്റെയും കടുത്ത വിമര്‍ശകനാണ് മുഖ്താദ അൽ സദർ. അതീവ സുരക്ഷാമേഖലയായ ഗ്രീൻസോൺ പ്രക്ഷോഭകാരികള്‍ കയ്യേറുകയും സർക്കാർ സ്ഥാപനങ്ങളിലും വിദേശരാജ്യങ്ങളുടെ എംബസികളിലും അതിക്രമിച്ച് കയറുകയും ചെയ്തതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
നിലവിലെ മന്ത്രിമാരെ മാറ്റി പുതിയ മന്ത്രിമാരെ നിയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നടപടി വൈകുന്നതിനെതിരേയായിരുന്നു പ്രക്ഷോഭം. പ്രതിഷേധക്കാരെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്‌തെങ്കിലും വലിയ തോതിലുള്ള സംഘർഷങ്ങൾക്ക് ഇടയായിട്ടില്ല. ഇറാഖ് ദേശീയ പതാക വീശിയാണ് പ്രതിഷേധക്കാർ തള്ളിക്കയറിയത്. പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രി പ്രധാനമന്ത്രി ഹൈദർ അൽ അബാദി ഉത്തരവിട്ടു.
നിലവിലെ മന്ത്രിമാരെ മാറ്റി പുതിയ മന്ത്രിമാരെ നിയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നടപടി വൈകുന്നതിനെതിരേയായിരുന്നു പ്രക്ഷോഭം. പ്രതിഷേധക്കാരെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്‌തെങ്കിലും വലിയ തോതിലുള്ള സംഘർഷങ്ങൾക്ക് ഇടയായിട്ടില്ല. ഇറാഖ് ദേശീയ പതാക വീശിയാണ് പ്രതിഷേധക്കാർ തള്ളിക്കയറിയത്. പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രി പ്രധാനമന്ത്രി ഹൈദർ അൽ അബാദി ഉത്തരവിട്ടു.