കേപ്ടൌൺ: ദക്ഷിണാഫ്രിക്കയിൽ ആഫ്രിക്കൻ നാഷ്ണൽ കോൺഗ്രസ് (എഎൻസി) വീണ്ടും അധികാരത്തിൽ. 57.51 ശതമാനം വോട്ടുനേടിയാണ് ഭരണകക്ഷിയായ എഎൻസി ഭരണത്തുടർച്ച നേടിയത്. ഭരണത്തുടർച്ച ഉണ്ടായെങ്കിലും 1994ന് ശേഷം ഏറ്റവും കുറവ് വോട്ട് വിഹിതമാണ് എഎൻസിക്ക് ലഭിച്ചത്. 2004ൽ 69 ശതമാനവും കഴിഞ്ഞതവണ 62 ശതമാനം വോട്ട് വിഹിതവുമാണ് എഎൻസിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ അധികാരത്തിലേറിയ സിറിൽ റാമഫോസയ്ക്ക് പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കുകയും ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുകയുമായിരുന്നു പ്രധാന ഉത്തരവാദിത്വം.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയായിരിക്കും പ്രധാന ലക്ഷ്യമെന്നും അഴിമതിക്കെതിരെ പോരാടുമെന്നും പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജെസി ഡുവർട്ട് പറഞ്ഞു. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
2016ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയതോതിലുള്ള കുറവാണ് വോട്ടുവിഹിതത്തിൽ ഉണ്ടായത്. പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റ് സഖ്യത്തിന് 20.76 ശതമാനം വോട്ടാണ് ലഭിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയായിരിക്കും പ്രധാന ലക്ഷ്യമെന്നും അഴിമതിക്കെതിരെ പോരാടുമെന്നും പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജെസി ഡുവർട്ട് പറഞ്ഞു. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
2016ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയതോതിലുള്ള കുറവാണ് വോട്ടുവിഹിതത്തിൽ ഉണ്ടായത്. പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റ് സഖ്യത്തിന് 20.76 ശതമാനം വോട്ടാണ് ലഭിച്ചത്.