ആപ്പ്ജില്ല

പോംപെയ്‍ നഗരത്തില്‍ നിന്ന് അപൂര്‍വമായൊരു കണ്ടെത്തല്‍

ഇതോ ചരിത്രത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യന്‍?

Samayam Malayalam 30 May 2018, 11:29 pm
Samayam Malayalam പോംപെയ്
പോംപെയ് നഗരത്തിൽ നിന്ന് കിട്ടിയ അസ്ഥികൂടം
ഇറ്റലിയിലെ പുരാതന നഗരമായ പോംപെയ്‍ എ.ഡി 79ല്‍ ഒരു അഗ്നി പര്‍വത സ്ഥോടനത്തില്‍ നാമാവശേഷമായി. വെസൂവിയസ് അഗ്നിപര്‍വതാണ് പോംപെയ്‍ നാഗരികത നശിപ്പിച്ചത്. അഗ്നിപര്‍വത ചാരത്തിനുള്ളില്‍ കുടുങ്ങിപ്പോയ നഗരം, പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷം ഗവേഷകര്‍ക്ക് ചരിത്രത്തിലേക്കുള്ള വാതിലായി മാറി.

പോംപെയ്‍ നഗരത്തിലെ ഖനനം പുതിയൊരു തെളിവ് കൊണ്ടുവരികയാണ്. ഒരു മനുഷ്യന്‍റെ അസ്ഥികൂടമാണ് ഗവേഷകര്‍ക്ക് കിട്ടിയത്. അസ്ഥികൂടത്തിന് പക്ഷേ, തലയില്ല. തലയ്ക്ക് മുകളില്‍ ഒരു കൂറ്റന്‍ ചതുരക്കല്ല് ആണ് ഇപ്പോള്‍.


അന്നത്തെ അഗ്നി പര്‍വത സ്ഥോടനത്തില്‍ നിന്ന് രക്ഷപെട്ട് ഓടിയ ഒരാളായിരുന്നു ഇതെന്ന് ഗവേഷകര്‍ പറയുന്നു. അഗ്നി പര്‍വതത്തിന്‍റെ ചാരത്തില്‍ നിന്നും ലാവാ പ്രവാഹത്തില്‍ നിന്നും രക്ഷപെട്ട ഇയാള്‍ക്ക് പിന്നാലെ പറന്നെത്തിയ കൂറ്റന്‍ കല്ലില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞില്ല.

അഗ്നിപര്‍വതത്തില്‍ നിന്ന് പറന്നെത്തിയ കല്ലാണ് ഇയാളെ കൊന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം.

പോംപെയ് നഗരത്തിൽ നിന്ന് കിട്ടിയ അസ്ഥികൂടം


ഈ മനുഷ്യന്‍റെ തലയോട് കണ്ടെത്തിയിട്ടില്ല. കല്ല് ഇടിച്ച് കൊണ്ട ആഘാതത്തില്‍ തല മുഴുവനായും തകര്‍ന്നുപോയെന്നാണ് ഗവേഷകര്‍ കരുതുന്നത്. 30 വയസ് എങ്കിലും പ്രായമുള്ള വ്യക്തിയാണ് ഇതെന്നാണ് കരുതുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്