ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിൽ കാർഷിക സർവകലാശാലയിലുണ്ടായ ഭീകരാക്രമണത്തിൽ 12 പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ ആറ് പേർ വിദ്യാർഥികളാണ്. ഓട്ടോറിക്ഷയിലെത്തിയ മൂന്ന് പേരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയത്. ആകെ അഞ്ച് പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്.
ഭീകരരെ പിന്നീട് സുരക്ഷാ സേന വധിച്ചു. ആക്രമണത്തിൻെറ ഉത്തരവാദിത്വം പാക് താലിബാൻ ഏറ്റെടുത്തു. തക്ക സമയത്തുള്ള സുരക്ഷാ സേനയുടെ ഇടപെടലാണ് മരണ സംഖ്യ കുറയാൻ കാരണമായത്. ബുർഖ ധരിച്ചെത്തിയ അക്രമികൾ സർവകലാശാലയിലെ ഹോസ്റ്റലിലാണ് ആദ്യം വെടിവെയ്പ് നടത്തിയത്.
ഭീകരരെ പിന്നീട് സുരക്ഷാ സേന വധിച്ചു. ആക്രമണത്തിൻെറ ഉത്തരവാദിത്വം പാക് താലിബാൻ ഏറ്റെടുത്തു. തക്ക സമയത്തുള്ള സുരക്ഷാ സേനയുടെ ഇടപെടലാണ് മരണ സംഖ്യ കുറയാൻ കാരണമായത്. ബുർഖ ധരിച്ചെത്തിയ അക്രമികൾ സർവകലാശാലയിലെ ഹോസ്റ്റലിലാണ് ആദ്യം വെടിവെയ്പ് നടത്തിയത്.