ആപ്പ്ജില്ല

ഭീകരതയ്‍ക്കെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് മോദി

ജി 20 ഉച്ചകോടിക്ക് മുമ്പായി ബ്രിക്സ് രാജ്യങ്ങളുടെ അനൗപചാരിക കൂടിക്കാഴ്ചയിൽ സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി. ഭീകരതയ്‍ക്കെതിരെ ആഗോള തലത്തിൽ കൂട്ടായ്മ ആവശ്യമാണെന്ന് മോദി.

Samayam Malayalam 28 Jun 2019, 9:51 am
ഒസാക്ക: മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികള്‍ നിരപരാധികളെ ഇല്ലാതാക്കുന്നു. സാമ്പത്തിക പുരോഗതിയെയും മതസ്വാതന്ത്രത്തെയും ഇത് പിന്നോട്ടടിക്കുമെന്നും മോദി പറഞ്ഞു. ജി 20 ഉച്ചകോടിക്ക് മുമ്പായി ബ്രിക്സ് രാജ്യങ്ങളുടെ അനൗപചാരിക കൂടിക്കാഴ്ചയിൽ സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി.
Samayam Malayalam Modi in Brics meet




ഭീകരവാദത്തിനെതിരെ പോരാട്ടം ആവശ്യമാണ്. ഭീകരതുയുടെ എല്ലാ വഴികളും അടക്കണമെന്നും ഇതിന് ആഗോള തലത്തിലുള്ള കൂട്ടായ്മ ആവശ്യമാണെന്നും മോദി പറഞ്ഞു.

ലോകം നേരിടുന്ന അഞ്ച് പ്രധാന വെല്ലുവിളികള്‍ക്ക് മൂന്ന് നിര്‍ദ്ദേശങ്ങളും മോദി യോഗത്തിൽ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്നമാണ്. ഇതിന് പുനരുപയോഗ ഊര്‍ജം ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രസിൽ പ്രസിഡൻ്റ് ജെയിര്‍ ബോൾസൊണാരോ, റഷ്യൻ പ്രസിഡൻ്റ് വ്ളാഡമിര്‍ പുഡിൻ, ചൈനിസ് പ്രസിഡൻ്റ് ഷി ചിൻ പിങ്, സൗത്ത് ആഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റാമഫോസ എന്നിവരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്.

നേരത്തെ മോദിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിൽ മോദിയെ ട്രംപ് അഭിനന്ദിച്ചു. സൈനിക, വ്യാപാര, സഹകരണ വിഷയങ്ങൾ ചർച്ചചെയ്യുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

സാങ്കേതികവിദ്യ, സ്ത്രീ ശാക്തീകരണം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്