ബാങ്കോക്: തായ്ലൻഡിൽ ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും പുറത്തെത്തിക്കാനുള്ള അടിയന്തിര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഞ്ചു തായ് മുങ്ങൽ വിദഗ്ധരും 13 രാജ്യാന്തര നീന്തൽ സംഘത്തിലെ അംഗങ്ങളും അടങ്ങുന്നതാണ് രക്ഷാപ്രവർത്തക സംഘം.
മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയിൽ നിന്നുപുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്ക് നടന്നെത്താനാവും. വീണ്ടും മഴ ശക്തിയാര്‍ജ്ജിക്കുന്നതിനു മുന്‍പ് കുട്ടികളെ പുറത്തെത്തിക്കാനുള്ള ഊർജിതശ്രമങ്ങളാണു നടക്കുന്നത്.
ഗുഹയില്‍ പലയിടത്തും ശക്തമായ അടിയൊഴുക്കുണ്ട്. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതൽ ഓക്സിജൻ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഗുഹയ്ക്കുപുറത്തുനിന്നു കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താൻ ആറു മണിക്കൂർ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ 11 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് സംഘം വിലയിരുത്തുന്നത്.
കഴിഞ്ഞ ജൂണ്‍ 23 നാണ് 12 കുട്ടികളും ഫുട്ബോള്‍ പരിശീലകനും ഗുഹക്കുള്ളില്‍ കയറിയത്. കനത്തമഴയെ തുടര്‍ന്ന് ചെളിയും മറ്റും അടിഞ്ഞ് ഗുഹാമുഖം അടയുകയും കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു.
മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയിൽ നിന്നുപുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്ക് നടന്നെത്താനാവും. വീണ്ടും മഴ ശക്തിയാര്‍ജ്ജിക്കുന്നതിനു മുന്‍പ് കുട്ടികളെ പുറത്തെത്തിക്കാനുള്ള ഊർജിതശ്രമങ്ങളാണു നടക്കുന്നത്.
ഗുഹയില്‍ പലയിടത്തും ശക്തമായ അടിയൊഴുക്കുണ്ട്. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതൽ ഓക്സിജൻ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഗുഹയ്ക്കുപുറത്തുനിന്നു കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താൻ ആറു മണിക്കൂർ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ 11 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് സംഘം വിലയിരുത്തുന്നത്.
കഴിഞ്ഞ ജൂണ്‍ 23 നാണ് 12 കുട്ടികളും ഫുട്ബോള്‍ പരിശീലകനും ഗുഹക്കുള്ളില്‍ കയറിയത്. കനത്തമഴയെ തുടര്‍ന്ന് ചെളിയും മറ്റും അടിഞ്ഞ് ഗുഹാമുഖം അടയുകയും കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു.