വത്തിക്കാൻ സിറ്റി: ലോകത്തിലെ പാവപ്പെട്ടവരുടെ അമ്മ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും. നാളെ ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്ക് വത്തിക്കാനിലെ സെന്‍റ്.പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തുക.
ഫ്രാൻസിസ് മാർപ്പാപ്പയാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുക. പ്രഖ്യാപനത്തിന് ശേഷം സെന്‍റ് തെരേസ ഓഫ് കൊൽക്കത്ത എന്നായിരിക്കും മദർ തെരേസ അറിയപ്പെടുക.
ഇന്ത്യയിൽ നിന്നും 11 അംഗ പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നിട്ടുണ്ട്. ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ,ബംഗാൾ മുഖ്യമന്ത്രി മമ്തയാ ബാനർജീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ബസലിക്കയുടെ മട്ടുപ്പാവിൽ അമേരിക്കൻ ശിൽപിയും ചിത്രകാരനുമായ ചാസ് ഫാഗൻ വരച്ച മദർ തെരേസയുടെ ഛായാചിത്രം ഒരുങ്ങി കഴിഞ്ഞു. മാർപ്പാപ്പ വിശ്വാസികൾക്ക് ഇന്ന് ബസലിക്കയുടെ പ്രധാന മട്ടുപ്പാവിൽ വെച്ച് ദർശനം നൽകും.
ഫ്രാൻസിസ് മാർപ്പാപ്പയാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുക. പ്രഖ്യാപനത്തിന് ശേഷം സെന്‍റ് തെരേസ ഓഫ് കൊൽക്കത്ത എന്നായിരിക്കും മദർ തെരേസ അറിയപ്പെടുക.
ഇന്ത്യയിൽ നിന്നും 11 അംഗ പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നിട്ടുണ്ട്. ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ,ബംഗാൾ മുഖ്യമന്ത്രി മമ്തയാ ബാനർജീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ബസലിക്കയുടെ മട്ടുപ്പാവിൽ അമേരിക്കൻ ശിൽപിയും ചിത്രകാരനുമായ ചാസ് ഫാഗൻ വരച്ച മദർ തെരേസയുടെ ഛായാചിത്രം ഒരുങ്ങി കഴിഞ്ഞു. മാർപ്പാപ്പ വിശ്വാസികൾക്ക് ഇന്ന് ബസലിക്കയുടെ പ്രധാന മട്ടുപ്പാവിൽ വെച്ച് ദർശനം നൽകും.