വാഷിങ്‍ടൺ: ഇസ്രയേലിൻെറ തലസ്ഥാനമായി ജറുസലേമിനെ യുഎസ് അംഗീകരിച്ചു. ഏഴ് പതിറ്റാണ്ടായി തുടർന്ന് പോന്നിരുന്ന വിദേശനയം മാറ്റിയാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇസ്രയേലിലെ യുഎസ് എംബസി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റും.
ഇസ്ലാം, ക്രിസ്ത്യൻ, ജൂത വിശ്വാസികൾക്ക് ഒരു പോലെ പുണ്യനഗരമാണ് ജറുസലേം. പശ്ചിമേഷ്യയിലടക്കം നിരവധി പ്രത്യാഘാതങ്ങൾക്ക് ഈ തീരുമാനം കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേൽ - പാലസ്തീൻ പ്രശ്ന പരിഹാരത്തിന് തീരുമാനം ഗുണം ചെയ്യുമെന്നാണ് ട്രംപ് വാദിക്കുന്നത്.
പ്രഖ്യാപനത്തിനെതിരെ അറബ് ലോകത്ത് നിന്ന് ഇപ്പോൾ തന്നെ പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
ഇസ്ലാം, ക്രിസ്ത്യൻ, ജൂത വിശ്വാസികൾക്ക് ഒരു പോലെ പുണ്യനഗരമാണ് ജറുസലേം. പശ്ചിമേഷ്യയിലടക്കം നിരവധി പ്രത്യാഘാതങ്ങൾക്ക് ഈ തീരുമാനം കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേൽ - പാലസ്തീൻ പ്രശ്ന പരിഹാരത്തിന് തീരുമാനം ഗുണം ചെയ്യുമെന്നാണ് ട്രംപ് വാദിക്കുന്നത്.
പ്രഖ്യാപനത്തിനെതിരെ അറബ് ലോകത്ത് നിന്ന് ഇപ്പോൾ തന്നെ പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്.