ആപ്പ്ജില്ല

പ്രകമ്പനം നിലയ്ക്കാതെ വൈറ്റ് ഐലന്‍ഡ്; അപകടത്തില്‍പെട്ടത് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍; തിരച്ചിലിന് തടസ്സമായി വീണ്ടും വിസ്‍ഫോടനം

വെല്ലിങ്ടണ്‍ (ന്യൂസീലന്‍ഡ്): അഗ്‍നിപര്‍വത സ്‍ഫോടനമുണ്ടായ ന്യൂസീലന്‍ഡിലെ വൈറ്റ് ഐലന്‍ഡ് ഇപ്പോഴും പ്രകമ്പനം കൊള്ളുകയാണ്. ഇപ്പോഴും വിസ്‍ഫോടനം നടക്കുന്നതിനാല്‍ ദ്വീപില്‍ കുടുങ്ങി മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയാണ്. ആറുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി കണ്ടെത്താനുള്ളത് എട്ട് പേരെയാണ്. പ്രാദേശിക ഭാഷയില്‍ വാക്കാരി എന്നറിയപ്പെടുന്ന അഗ്‍നിപര്‍വതമാണ് തിങ്കളാഴ്‍ച പൊട്ടിത്തെറിച്ചത്.

Samayam Malayalam 11 Dec 2019, 12:10 pm
വെല്ലിങ്ടണ്‍ (ന്യൂസീലന്‍ഡ്): അഗ്‍നിപര്‍വത സ്‍ഫോടനമുണ്ടായ ന്യൂസീലന്‍ഡിലെ വൈറ്റ് ഐലന്‍ഡ് ഇപ്പോഴും പ്രകമ്പനം കൊള്ളുകയാണ്. ഇപ്പോഴും വിസ്‍ഫോടനം നടക്കുന്നതിനാല്‍ ദ്വീപില്‍ കുടുങ്ങി മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയാണ്. ആറുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി കണ്ടെത്താനുള്ളത് എട്ട് പേരെയാണ്. പ്രാദേശിക ഭാഷയില്‍ വാക്കാരി എന്നറിയപ്പെടുന്ന അഗ്‍നിപര്‍വതമാണ് തിങ്കളാഴ്‍ച പൊട്ടിത്തെറിച്ചത്.
Samayam Malayalam tremors at new zealand volcanic island continues people from 7 counties killed in volcanic eruption
പ്രകമ്പനം നിലയ്ക്കാതെ വൈറ്റ് ഐലന്‍ഡ്; അപകടത്തില്‍പെട്ടത് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍; തിരച്ചിലിന് തടസ്സമായി വീണ്ടും വിസ്‍ഫോടനം


അപകടസാധ്യത മുന്നില്‍ക്കണ്ട് 15 വര്‍ഷം

ന്യൂസീലന്‍ഡിലെ ടൂര്‍ ഗൈഡ് ഹെയ്‍ഡന്‍ മാര്‍ഷല്‍ ഇന്‍മാന്‍റെ മൃതദേഹമാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇദ്ദേഹം മരിച്ചതായി സഹോദരന്‍ സ്ഥിരീകരിച്ചു. 15 വര്‍ഷമായി ടൂര്‍ ഗൈ‍ഡായി പ്രവര്‍ത്തിക്കുന്ന ഹെയ്‍ഡന്‍ അപകടസാധ്യത മുന്നില്‍ക്കണ്ടാണ് ഓരോ ടൂറും സംഘടിപ്പിച്ചിരുന്നത്. ഓസ്ട്രേലിക്കാരായ അമ്മയു മകളും മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു. 47കാരിയായ ജൂലി റിച്ചാര്‍ഡ്‍സും മകള്‍ 20കാരിയായ ജെസിക്കയുമാണ് കൊല്ലപ്പെട്ടത്. ഇനിയും മരണം സ്ഥിരീകരിക്കാത്തവരും പരിക്കേറ്റവരും കാണാതായവരുമുള്‍പ്പെടെ എല്ലാവരും ആഹ്ളാദകരമായ യാത്രക്ക് എത്തിയവരായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികളും പോസ്റ്റ്‍മോര്‍ട്ടവും നടക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്