വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തിയ ശേഷം ഡോണൾഡ് ട്രംപ് ആദായ നികുതി ഇനത്തിൽ അടച്ചത് വെറും 750 ഡോളർ എന്ന് റിപ്പോർട്ട്. 2016 ൽ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ഇത്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുപതിൽ അധികം വർഷത്തെ ടാക്സ് റിട്ടേൺ ഡേറ്റ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ പത്ത് വർഷം ട്രംപ് ആദായ നികുതി അടച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനാക്കിയ കർദിനാൾ ജോർജ്ജ് പെൽ വത്തിക്കാനിലേക്ക് മടങ്ങുന്നു
ലാഭത്തേക്കാൾ നഷ്ടം ഉണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ടാക്സ് അടയ്ക്കാതിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റുമാർ വ്യക്തിഗത സാമ്പതികനില വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ റിച്ചാർഡ് നിക്സന്റെ കാലം മുതൽ വിവരങ്ങൾ വെളിപ്പെടുത്താറുണ്ട്. ഈ പതിവ് തുടരാൻ ട്രംപ് തയ്യാറായിരുന്നില്ല.
Also Read: കൊവിഡ് 19 ആഗോള മരണസംഖ്യ ഇന്ന് 10 ലക്ഷം കടക്കും; ലോകത്ത് 3.3 കോടി രോഗബാധിതര്‍
2016 തെരഞ്ഞെടുപ്പിൽ ട്രംപിന്റെ നികുതി വിഷയം ചർച്ചയായിരുന്നു. നവംബറിൽ ട്രംപ് രണ്ടാമൂഴം തേടുമ്പോൾ ഇക്കാര്യം ചർച്ചയായേക്കും. എന്നാൽ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തള്ളി ട്രംപ് രംഗത്തെത്തി. ഇത് വ്യാജ വാർത്തയാണെന്നാണ് ട്രംപിന്റെ അവകാശവാദം.
Also Read: ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനാക്കിയ കർദിനാൾ ജോർജ്ജ് പെൽ വത്തിക്കാനിലേക്ക് മടങ്ങുന്നു
ലാഭത്തേക്കാൾ നഷ്ടം ഉണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ടാക്സ് അടയ്ക്കാതിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റുമാർ വ്യക്തിഗത സാമ്പതികനില വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ റിച്ചാർഡ് നിക്സന്റെ കാലം മുതൽ വിവരങ്ങൾ വെളിപ്പെടുത്താറുണ്ട്. ഈ പതിവ് തുടരാൻ ട്രംപ് തയ്യാറായിരുന്നില്ല.
Also Read: കൊവിഡ് 19 ആഗോള മരണസംഖ്യ ഇന്ന് 10 ലക്ഷം കടക്കും; ലോകത്ത് 3.3 കോടി രോഗബാധിതര്‍
2016 തെരഞ്ഞെടുപ്പിൽ ട്രംപിന്റെ നികുതി വിഷയം ചർച്ചയായിരുന്നു. നവംബറിൽ ട്രംപ് രണ്ടാമൂഴം തേടുമ്പോൾ ഇക്കാര്യം ചർച്ചയായേക്കും. എന്നാൽ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തള്ളി ട്രംപ് രംഗത്തെത്തി. ഇത് വ്യാജ വാർത്തയാണെന്നാണ് ട്രംപിന്റെ അവകാശവാദം.