ഇസ്താംബൂള്‍: കഴിഞ്ഞ ദിവസം തുർക്കിയിൽ വിവാഹ ആഘോഷങ്ങൾക്കിടെ ചാവേർആക്രമണം നടത്തിയത് 12വയസുള്ള കുട്ടിയാണെന്ന് റിപ്പോർട്ട്.
ചാവേറാക്രമണത്തിന് പിന്നിൽ കുർദിഷ് വിപ്ലവകാരികളോ ഐ എസ് തീവ്രവാദികളോ ആകാം എന്ന് നേരത്തെ സംശയം ഉണ്ടായിരുന്നു. എന്നാൽ പ്രസിഡന്‍റ് റിസേപ് തയിപ് ഇര്‍ദോഗനാണ് ഐഎസിന്‍റെ ചാവേറായി എത്തിയ 12കാരനാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചതായി അറിയിച്ചത്.ഒന്നുകിൽ ചാവേറായി കുട്ടി തന്നെ വന്നതായിരിക്കാം അല്ലെങ്കിൽ സ്പോടനവസ്തുക്കൾ ശരീരത്തിൽ കെട്ടിവെച്ച് ആക്രമണം നടത്താൻ പറഞ്ഞു വിട്ടതായിരിക്കാം എന്നാണ് നിഗമനം.
തുര്‍ക്കിയിലെ ഗാസിയന്‍ടെപ് സിറ്റിയില്‍ നടന്ന വിവാഹാഘോഷ പരിപാടികള്‍ക്കിടെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.
ചാവേറാക്രമണത്തിന് പിന്നിൽ കുർദിഷ് വിപ്ലവകാരികളോ ഐ എസ് തീവ്രവാദികളോ ആകാം എന്ന് നേരത്തെ സംശയം ഉണ്ടായിരുന്നു. എന്നാൽ പ്രസിഡന്‍റ് റിസേപ് തയിപ് ഇര്‍ദോഗനാണ് ഐഎസിന്‍റെ ചാവേറായി എത്തിയ 12കാരനാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചതായി അറിയിച്ചത്.ഒന്നുകിൽ ചാവേറായി കുട്ടി തന്നെ വന്നതായിരിക്കാം അല്ലെങ്കിൽ സ്പോടനവസ്തുക്കൾ ശരീരത്തിൽ കെട്ടിവെച്ച് ആക്രമണം നടത്താൻ പറഞ്ഞു വിട്ടതായിരിക്കാം എന്നാണ് നിഗമനം.
തുര്‍ക്കിയിലെ ഗാസിയന്‍ടെപ് സിറ്റിയില്‍ നടന്ന വിവാഹാഘോഷ പരിപാടികള്‍ക്കിടെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.