യങ്കൂണ്‍ (മ്യാന്‍മര്‍): റോഹിങ്ക്യകളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ലോക കോടതി ഉത്തരവിട്ടതിന് പിന്നാലെ വീണ്ടും സൈന്യത്തിന്‍റെ ആക്രമണം. ഒരു ഗര്‍ഭിണിയടക്കം രണ്ട് സ്ത്രീകളാണ് മ്യാന്‍മര്‍ സൈന്യത്തിന്‍റെ ഷെല്‍ വര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
Also Read: റോഹിങ്ക്യ മുസ്ലിങ്ങള്‍ ഭീഷണിയില്‍; സംരക്ഷിക്കാന്‍ മ്യാന്‍മര്‍ നടപടിയെടുക്കണമെന്ന് ലോക കോടതി
ശനിയാഴ്‍ച റോഹിങ്ക്യ ഗ്രാമത്തില്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തിലാണ് സ്ത്രീകള്‍ കൊല്ലപ്പെട്ടത്. ഗ്രാമവാസികളായ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. വടക്കന്‍ രാഖിനെയിലെ കിന്‍ ടോങ് ഗ്രാമത്തിലാണ് അര്‍ധരാത്രിയില്‍ ആക്രമണമുണ്ടായത്.
ഒരു വര്‍ഷത്തിലേറെയായി ഇവിടത്തെ പ്രാദേശിക വിഭാഗത്തിനെതിരെ സൈന്യം ഏറ്റുമുട്ടലിലാണ്. ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നും സൈന്യം ഗ്രാമത്തിലേക്ക് ഷെല്‍ വര്‍ഷിക്കുകയായിരുന്നുവെന്നും ബുതിഡോങ് ടൗണ്‍ഷിപ്പിലെ പാര്‍ലെന്‍റംഗമായ മോങ് ക്യോ സാന്‍ പറഞ്ഞു.
Also Read: പുതുവര്‍ഷം പിറക്കുമ്പോള്‍, മരണഭീതിയില്‍ ചൈന
റോഹിങ്ക്യ മുസ്ലിങ്ങളെ മ്യാന്‍മര്‍ കൂട്ടക്കൊല ചെയ്യുകയാണെന്ന കേസില്‍ രണ്ട് ദിവസം മുമ്പാണ് അന്താരാഷ്ട്ര കോടതി വിധി പറഞ്ഞത്. റോഹിങ്ക്യകള്‍ ഭീഷണിയിലാണെന്നും അവരുടെ സംരക്ഷണത്തിനായി മ്യാന്‍മര്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. എന്ത് നടപടിയെടുത്തുവെന്ന് നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു.
2017-നു ശേഷം ഏഴര ലക്ഷത്തോളം റോഹിങ്ക്യ മുസ്ലിങ്ങളാണ് വടക്കന്‍ രാഖിനെയില്‍ നിന്ന് പലായനം ചെയ്‍തത്. മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്‍തെന്നാണ് യുഎന്‍ പറഞ്ഞത്.
undefinedAlso Read ലോകാവസാനം പോലെ ഭയം; തടവിലാക്കപ്പെട്ട് അഞ്ച് കോടി ജനങ്ങള്‍ !undefined
അടുത്ത കാലത്തായി മേഖലയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായി. മ്യാന്‍മര്‍ സൈന്യവും പ്രാദേശിക വിമത സംഘമായ അരകന്‍ ആര്‍മിയും തമ്മിലാണ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയും ചെയ്‍തു.
ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്‍തെങ്കിലും രാഖിനെയില്‍ ഇപ്പോഴും നൂറുകണക്കിന് റോഹിങ്ക്യകളുണ്ട്. ഇവര്‍ കടുത്ത നിയന്ത്രണങ്ങളും വിവേചനങ്ങളും അനുഭവിക്കുകയാണ്. വിദ്യാഭ്യാസമോ ആരൃോഗ്യ സംരക്ഷണമോ ഇവര്‍ക്ക് അനുവദിക്കുന്നില്ല. പ്രദേശത്തെ ബുദ്ധിസ്റ്റുകള്‍ക്കുള്ള സ്വാതന്ത്ര്യങ്ങളൊന്നും റോഹിങ്ക്യകള്‍ക്കില്ല.
Also Read ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റത് 34 സൈനികര്‍ക്ക്; ട്രംപിനെ തള്ളി പെന്‍റഗണ്‍ വെളിപ്പെടുത്തല്‍
ജനുവരി ആദ്യം നാല് റോഹിങ്ക്യ കുട്ടികള്‍ സ്‍ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ സൈന്യവും വിമതരും പരസ്‍പരം കുറ്റപ്പെടുത്തുകയായിരുന്നു.