ആപ്പ്ജില്ല

"എന്നെക്കൊല്ലാന്‍ ആളുകളെ അയച്ചത് അമേരിക്ക"; ഹ്യൂഗോ ഷാവെസിന്‍റെ പിന്‍ഗാമി

രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് അമേരിക്കയുടെ ഇടപെടലിന് തെളിവാണെന്ന് നിലവിലെ പ്രസിഡന്‍റ്. ആരോപണം നിഷേധിച്ച് യുഎസ്. ആക്രമണത്തില്‍ എട്ടുപേരെ വധിച്ചു

Samayam Malayalam 5 May 2020, 1:26 pm
കാരക്കാസ് (വെനസ്വേല): തെക്കന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയുടെ അതിര്‍ത്തിയില്‍വച്ച് രണ്ട് അമേരിക്കന്‍ പൗരന്മാര്‍ പിടിയിലായി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എട്ടുപേരെ വധിച്ചതായും വെനസ്വേല അറിയിച്ചു.
Samayam Malayalam Nicolas Maduro
നിക്കോളാസ് മഡുറോ - Agencies


അധികാരവടംവലി തുടരുന്ന വെനസ്വേലയില്‍ പ്രതിപക്ഷ നേതാവിനെ സഹായിക്കാന്‍ വേണ്ടി യുഎസ് ഭരണകൂടം കൂലിപ്പട്ടാളക്കാരെ അയച്ചതാണെന്ന് വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ ടെലിവിഷന്‍ പ്രസംഗത്തില്‍ ആരോപിച്ചു.

Also Read: വരുന്ന വര്‍ഷങ്ങള്‍ ജീവിക്കാന്‍ പറ്റാത്ത വിധം ചൂട് - ഗവേഷകര്‍

അമേരിക്കന്‍ സുരക്ഷസേനയുടെ ഭാഗമായ ലൂക്ക് ഡെന്മാൻ, അയ്റന്‍ ബെറി എന്നിവരാണ് വെനസ്വേലയുടെ കടല്‍ അതിര്‍ത്തിക്ക് സമീപം പിടിയിലായത്. ഇരുവരുടെയും പാസ്‍പോര്‍ട്ടുകള്‍ മഡുറോ ടെലിവിഷന്‍ പ്രസംഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

മഡുറോയെ ലക്ഷ്യമിട്ട് പട്ടാളക്കാരെ അയച്ചത് താനാണെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ ജോര്‍ഡന്‍ ഗോയ്‍ഡ്രൂ രംഗത്തെത്തി. നിക്കോളസ് മഡുറോയ്ക്ക് എതിരെ പ്രചാരണം നടത്തുന്ന സംഘടനയുടെ നേതാവാണ് കാനഡയില്‍ ജനിച്ച് യുഎസ് സംസ്ഥാനമായ ഫ്ളോറിഡയില്‍ സുരക്ഷാ സ്ഥാപനം നടത്തുന്ന ഗോയ്ഡ്രൂ.

Also Read: കൊറോണ വന്നത് വുഹാന്‍ ലാബില്‍ നിന്നെന്ന് ആവര്‍ത്തിച്ച് യുഎസ്

വെനസ്വേലയില്‍ നടന്ന നീക്കത്തില്‍ യാതൊരു പങ്കുമില്ലെന്ന് യുഎസ് പ്രതികരിച്ചു. - റോയിറ്റേഴ്‍സ് റിപ്പോര്‍ട്ട് ചെയ്‍തു.

സോഷ്യലിസ്റ്റ് രാജ്യമായ വെനസ്വേലയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ പുകയുകയാണ്. എണ്ണയുല്‍പ്പാദനം പ്രധാന വരുമാനമാര്‍ഗമായ വെനസ്വേലയില്‍ ആഗോള എണ്ണവില കൂപ്പുകുത്തിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. പിന്നാലെ പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗെയ്‍ഡോ സ്വയം പ്രസിഡന്‍റ് ആയി പ്രഖ്യാപിച്ചു.

നാണയമൂല്യം തകര്‍ന്നതും ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടതിനും പിന്നാലെ വെനസ്വേലയില്‍ പട്ടിണിമരണങ്ങളും പലായനവും പതിവായി. ആളുകള്‍ തെരുവിലിറങ്ങി. ഗെയ്ഡോയ്ക്കും മഡുറോയ്ക്ക് പിന്തുണ നല്‍കി ജനങ്ങള്‍ ചേരിതിരിഞ്ഞു. സൈന്യത്തിന്‍റെ പിന്തുണയോടെ മഡുറോ, അധികാരം നിലനിര്‍ത്തി.

Also Read: ഉത്തര കൊറിയയുടെ മനുഷ്യക്കടത്ത്

യുഎസ് ഉള്‍പ്പെടെയുള്ള 50 രാജ്യങ്ങള്‍ ഹുവാന്‍ ഗെയ്‍ഡോയാണ് വെനസ്വേലയുടെ പ്രസിഡന്‍റ് എന്നാണ് അംഗീകരിക്കുന്നത്. ഗെയ്‍ഡോയ്ക്ക് യുഎസ് പിന്തുണയുണ്ടെന്നാണ് മഡുറോപക്ഷം ആരോപിക്കുന്നത്. വെനസ്വേലയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ പിഡിവിഎസ്‍എയില്‍ ഗെയ്‍ഡോ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നും മഡുറോ ആരോപിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്