ആപ്പ്ജില്ല

രണ്ടാം നിലയിൽനിന്നും വീണ കുഞ്ഞിന്റെ ജീവൻ കാത്ത് യുവാവിന്റെ കൈകൾ

രണ്ടുനില ഫ്ലാറ്റിന്റെ ജനലിലൂടെ ഒരു കുഞ്ഞ് പുറത്തേക്ക് അപകടകരമാംവിധം എത്തിനോക്കിയതും താഴേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു, രക്ഷയായത് 17 വയസുകാരന്റെ കൈകൾ.

Samayam Malayalam 27 Jun 2019, 5:36 pm
ഇസ്താംബുൾ: ഫ്യൂസി സബാത്ത് എന്ന പതിനേഴുകാരൻ റോഡിലൂടെ നടന്നുപോകവെയാണ് ആ കാഴ്ച കണ്ടത്. രണ്ടുനില കെട്ടിടത്തിന്റെ ജനലിനലിലൂടെ ഒരു കുഞ്ഞ് അപകടകരമാംവിധം പുറത്തേക്ക് എത്തിനോക്കുന്നു, എന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ചുവന്നപ്പോഴേക്കും കുഞ്ഞ് താഴേക്ക് പതിച്ചു. സബാത്ത് കുഞ്ഞിനെ തന്റെ കൈപ്പിടിയിൽ ഒതുക്കി. ആ കാഴ്ച സബാത്ത് കണ്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ കുഞ്ഞിന് ജീവൻ നഷ്ടമായേനെ.
Samayam Malayalam doha



തുർക്കി ഇസ്താംബുളിലെ ഫാറ്റി ജില്ലയിലാണ് സംഭവം നടന്നത്. ദോഹ മുഹമ്മദ് എന്ന രണ്ടു വയസുകാരിയാണ് ഫ്ലാറ്റിന്റെ രണ്ടാം നിലയിൽനിന്നും താഴേക്ക് പതിച്ചത്. ദോഹയുടെ അമ്മ അടുക്കളജോലിയിൽ ഏർപ്പെട്ടിരിക്കവെയായിരുന്നു സംഭവം. കുഞ്ഞിന് പോറൽ പോലും സംഭവിക്കാതെ രക്ഷിച്ച സബാത്തിന് ദോഹയുടെ മാതാപിതാക്കൾ പാരിതോഷികം നൽകിയാണ് നന്ദി അറിയിച്ചത്.

സംഭവം നടന്ന സ്ഥലത്ത് വർക്ക് ഷോപ്പ് ജീവനക്കാരനാണ് ഫ്യൂസി സബാത്ത്. സ്ഥലത്തെ സിസിടിവി ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യം പതിഞ്ഞത്.

സംഭവത്തിന്റെ ദൃശ്യം വൈറലായതിനെത്തുടർന്ന് സബാത്തിന് അഭിനന്ദന പ്രവാഹമാണ്. അൽജീരിയയിൽനിന്നാണ് സബാത്ത് തുർക്കിയിലേക്ക് കുടിയേറിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്