ലണ്ടൻ: പഞ്ചാബ് നാഷ്ണൽ ബാങ്കിൽനിന്നും 12,000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ രത്ന വ്യാപാരി നീരവ് മോദിയുടെ റിമാന്റ് ജൂൺ 27 വരെ നീട്ടി. നീരവ് മോദി ഇപ്പോൾ വാൻഡ്സ് വർത്ത് ജയിലിലാണ്. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ വെസ്റ്റ്മിൻസ്റ്റർ കോടതി തള്ളുന്നത്. നീരവ് മോദിയെ വിട്ടുനൽകിയാൽ ഏത് ജയിലിലായിരിക്കും തടവിലിടുന്നതെന്ന് സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങൾ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടം ഉണ്ടാക്കിയതെന്ന് കോടതി ആരാഞ്ഞു.
മാർച്ച് 19നാണ് നീരവ് മോദി ലണ്ടനിൽ സ്കോർട്ട്ലണ്ട് യാർഡിൽ അറസ്റ്റിലായത്. നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് നീരവിനെ അറസ്റ്റ് ചെയ്തതത്.
മാർച്ച് 19നാണ് നീരവ് മോദി ലണ്ടനിൽ സ്കോർട്ട്ലണ്ട് യാർഡിൽ അറസ്റ്റിലായത്. നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് നീരവിനെ അറസ്റ്റ് ചെയ്തതത്.