ആപ്പ്ജില്ല

നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാമതും തള്ളി

നീരവ് മോദിയെ വിട്ടുനൽകിയാൽ ഏത് ജയിലിലായിരിക്കും തടവിലിടുന്നതെന്ന് സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങൾ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. മാർച്ച് 19നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്.

Samayam Malayalam 30 May 2019, 7:49 pm

ഹൈലൈറ്റ്:

  • റിമാന്റ് കാലാവധി ജൂൺ 27 വരെ നീട്ടി
  • ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടം ഉണ്ടാക്കിയതെന്ന് കോടതി
  • മാർച്ച് 19നാണ് നീരവ് മോദി അറസ്റ്റിലായത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam neerav modi
ലണ്ടൻ: പഞ്ചാബ് നാഷ്ണൽ ബാങ്കിൽനിന്നും 12,000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ രത്ന വ്യാപാരി നീരവ് മോദിയുടെ റിമാന്റ് ജൂൺ 27 വരെ നീട്ടി. നീരവ് മോദി ഇപ്പോൾ വാൻഡ്സ് വർത്ത് ജയിലിലാണ്. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ വെസ്റ്റ്മിൻസ്റ്റർ കോടതി തള്ളുന്നത്.
നീരവ് മോദിയെ വിട്ടുനൽകിയാൽ ഏത് ജയിലിലായിരിക്കും തടവിലിടുന്നതെന്ന് സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങൾ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടം ഉണ്ടാക്കിയതെന്ന് കോടതി ആരാഞ്ഞു.

മാർച്ച് 19നാണ് നീരവ് മോദി ലണ്ടനിൽ സ്കോർട്ട്ലണ്ട് യാർഡിൽ അറസ്റ്റിലായത്. നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് നീരവിനെ അറസ്റ്റ് ചെയ്തതത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്