ആപ്പ്ജില്ല

ഉക്രൈനിൽ സൈനിക വിമാനം തകര്‍ന്ന് 22 മരണം

അപകടകാരണം ഇതുവരേയും വ്യക്തമായിട്ടില്ല. പ്രതിരോധ മന്ത്രാലയം നടത്തുന്ന ഏവിയേഷൻ യുണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. നാല് പേരെ കാണാതായിട്ടുണ്ട് ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

Samayam Malayalam 26 Sept 2020, 9:27 am
മോസ്കോ: ഉക്രൈനിൽ സൈനിക വിമാനം തകര്‍ന്ന് 22 പേര്‍ മരിച്ചു. അപകടത്തിൽ ഏവിയേഷൻ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് വെന്ത് മരിച്ചത് എന്ന് ഉക്രൈൻ എമര്‍ജന്‍സി സര്‍വീസ് അധികൃതര്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതായും നാലു പേരെ കാണാതായതായും അധികൃതര്‍ വ്യക്തമാക്കി.
Samayam Malayalam ukraine plane crash
ഉക്രയിൻ വിമാനാപകടം


Also Read : ബിനീഷ് കൊടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസ്

വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 8.50നായിരുന്നു അപകടമുണ്ടായത്. തലസ്ഥാനമായ കിവില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള ചുവുയികിലെ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം ഇതുവരേയും വ്യക്തമായിട്ടില്ല.

റോഡരികിലേക്കാണ് വിമാനം പതിച്ചത്. കാർ യാത്രക്കാരും മറ്റും പകർത്തിയ അപകടത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നുണ്ട്. വിമാനം തകർന്ന ഉടൻ തന്നെ തീ പിടിക്കുകയായിരുന്നു. ഏറെ പണിപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് തീ കെടുത്തിയത്.

Also Read : പ്രതിദിന രോഗബാധ 10,000 വരെയാകാം; കേരളത്തിന് വരും ആഴ്ചകള്‍ നിര്‍ണ്ണായകം

വിമാനത്തിനുള്ളില്‍ പ്രധാനമായും പ്രതിരോധ മന്ത്രാലയം നടത്തുന്ന ഏവിയേഷൻ യുണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു. അതിനൊപ്പം ഏഴ് സൈനീകരും ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി ഉക്രൈൻ ആഭ്യന്തരമന്ത്രി ആന്റണ്‍ ജെറാഷ്ചെങ്കോ പറഞ്ഞു.

Also Read : Fact Check: 'വൈറ്റില മേൽപ്പാലത്തിലൂടെ പോകുമ്പോള്‍ വണ്ടി കുനിയണോ?', ഇതാണ് സത്യം

ഉക്രൈൻ പ്രസിഡന്റ് വോളോഡിമ്യർ സെലൻസ്കി അപകടസ്ഥലം സന്ദര്‍ശിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ എല്ലാ സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കാൻ ഞങ്ങള്‍ അടിയന്തിരമായി ഒരു കമ്മീഷന്‍ രൂപീകരിക്കുമെന്നും പ്രസിഡന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്