ആപ്പ്ജില്ല

കൊവിഡ് സ്വവർഗ വിവാഹത്തിനുള്ള ദൈവത്തിന്റെ ശിക്ഷയെന്ന് പറഞ്ഞ ഓർത്തഡോക്‌സ് പാത്രിയാർക്കീസിന് രോഗബാധ

പാപികളായ മനുഷ്യരാശിക്കുള്ള ശിക്ഷയാണ് കൊവിഡ് എന്നായിരുന്നു പാത്രിയാർക്കീസിന്റെ വാദം.

Samayam Malayalam 9 Sept 2020, 3:47 pm
കീവ്: സ്വവർഗ്ഗ വിവാഹത്തിനുള്ള ശിക്ഷയാണ് കൊവിഡ് എന്നു പ്രസ്താവന നടത്തിയ ഉക്രൈനിലെ മത നേതാവിന് രോഗബാധ. പാത്രിയാർക്കീസ് ഫിലാരറ്റ് (91)നാണ് കൊവിഡ് ബാധിച്ചത്. കീവിലെ ഓർത്തഡോക്ട്സ് സഭാ പാത്രിയാർക്കീസാണ് ഫിലാരറ്റ്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാത്രിയാർക്കീസിന്റെ സ്ഥിതി ഗുരുതരമല്ലെന്നും ചികിത്സ തുടരുകയാണെന്നും ഓർത്തഡോക്ട് സഭ വ്യക്തമാക്കി.
Samayam Malayalam Patriarch Filaret
പാത്രിയാർക്കീസ് ഫിലാരറ്റ് |Facebook


Also Read: കുട്ടികൾക്കെതിരായ പീഡനം: 'കുമ്പസാര രഹസ്യം' വെളിപ്പെടുത്താത്ത വൈദികർക്ക് ഇനി 3 വർഷം തടവ്

"പാത്രിയാർക്കീസിനുവേണ്ടി പ്രാർത്ഥിക്കണം, സർവ്വശക്തനായ ദൈവം അദ്ദേഹത്തെ സുഖപ്പെടുത്തും." സഭ പ്രസ്താവനയിൽ പറഞ്ഞു. ആദ്യമായല്ല ഫിലാരറ്റ് വിവാദത്തിൽ പെടുന്നത്. മാർച്ചിൽ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ "മനുഷ്യരാശിയുടെ പാപത്തിനുള്ള ദൈവത്തിന്റെ ശിക്ഷ"യാണ് കൊവിഡ് എന്നായിരുന്നു ഫിലാരറ്റ് അഭിപ്രായപ്പെട്ടത്.

"ഒന്നാമത്തെ കാരണം, സ്വവർഗ്ഗ വിവാഹമാണ്, ഇതാണ് കൊറോണ വൈറസിനുള്ള കാരണം." പാത്രിയാർക്കീസിന്റെ പ്രസ്താവനയ്ക്കെതിരെ ഏപ്രിൽ മാസം ഉക്രൈനിലെ എൽജിബിടിക്യു സമൂഹം കോടതിയെ സമീപിച്ചു. "ഉക്രൈനിലെ സഭാ നേതാക്കളുടെ പ്രസ്താവനകൾക്ക് സമൂഹത്തിൽ ഇടമില്ല എന്ന് തെളിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം." എന്നായിരുന്നു പരാതിക്കാർ പറഞ്ഞത്.

Also Read: ചൊവ്വയില്‍ 'ഡസ്റ്റ് ഡെവിള്‍'; പൊടിപടലങ്ങള്‍ കറങ്ങുന്നതായി നാസ, ചിത്രങ്ങള്‍ കണ്ട് ഞെട്ടി ശാസ്ത്രലോകം

സമൂഹത്തിന്റെ സദാചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഭയുടെ മുതിർന്ന നേതാവ് എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും ഫിലാരറ്റിന് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ വിശദീകരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്