ജനീവ: പലസ്തീൻ പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രയേൽ നടത്തിയ വെടിവെയ്പിൽ 16 പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേൽ വെടിവെയ്പിൽ 16 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിനാനൂറിലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിര്‍ത്തിമേഖലയിൽ ക്യാംപ് ചെയ്തിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേൽ നേരിയ തോതിൽ വെടിവെയ്പ് നടത്തിയെന്നാണ് പാലസ്തീന്‍റെ ആരോപണം.എന്നാൽ സുരക്ഷാ ചെക്ക്പോസ്റ്റുകളിലേയ്ക്ക് പ്രക്ഷോഭകാരികള്‍ കത്തിച്ച ടയറുകള്‍ വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വെടിയുതിര്‍ത്തതെന്നാണ് ഇസ്രയേലിന്‍റെ ന്യായീകരണം.
മേഖലയിൽ സംഘര്‍ഷം ശക്തമായ സാഹചര്യത്തിൽ ഇടപെടണമെന്ന് യുഎൻ സുരക്ഷാസമിതിയും സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. 2014ലെ ഗാസ യുദ്ധത്തിനു ശേഷം അതിര്‍ത്തിയിലുണ്ടായ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസമുണ്ടായത്.
കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേൽ വെടിവെയ്പിൽ 16 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിനാനൂറിലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിര്‍ത്തിമേഖലയിൽ ക്യാംപ് ചെയ്തിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേൽ നേരിയ തോതിൽ വെടിവെയ്പ് നടത്തിയെന്നാണ് പാലസ്തീന്‍റെ ആരോപണം.എന്നാൽ സുരക്ഷാ ചെക്ക്പോസ്റ്റുകളിലേയ്ക്ക് പ്രക്ഷോഭകാരികള്‍ കത്തിച്ച ടയറുകള്‍ വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വെടിയുതിര്‍ത്തതെന്നാണ് ഇസ്രയേലിന്‍റെ ന്യായീകരണം.
മേഖലയിൽ സംഘര്‍ഷം ശക്തമായ സാഹചര്യത്തിൽ ഇടപെടണമെന്ന് യുഎൻ സുരക്ഷാസമിതിയും സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. 2014ലെ ഗാസ യുദ്ധത്തിനു ശേഷം അതിര്‍ത്തിയിലുണ്ടായ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസമുണ്ടായത്.