ഇസ്ലാമാബാദ്: ആരോഗ്യ സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. അഴിമതി കേസിൽ പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഷെരീഫിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് പ്രവേശിപ്പിച്ചത്.
ജയിലിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഷെരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷെരീഫ് ഇപ്പോൾ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. ചികിത്സ പുരോഗമിച്ചു വരുന്നതായി പഞ്ചാബ് ആഭ്യന്തരമന്ത്രി ഷൗക്കത്ത് ജാവേദ് അറിയിച്ചു.
ജയിലിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഷെരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷെരീഫ് ഇപ്പോൾ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. ചികിത്സ പുരോഗമിച്ചു വരുന്നതായി പഞ്ചാബ് ആഭ്യന്തരമന്ത്രി ഷൗക്കത്ത് ജാവേദ് അറിയിച്ചു.