ആപ്പ്ജില്ല

രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്ന യുഎസ് വിമാനങ്ങള്‍ കടലിനടിയില്‍; കണ്ടെത്തിയത് 76 വര്‍ഷത്തിന് ശേഷം; ചിത്രങ്ങള്‍

വാഷിങ്ടണ്‍: രണ്ടാം ലോകയുദ്ധത്തില്‍ ജാപ്പനീസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച മൂന്ന് യുഎസ് സൈനിക വിമാനങ്ങള്‍ പിന്നീട് ആരും കണ്ടില്ല. അവ പ്രത്യാക്രണത്തില്‍ തകര്‍ന്നതായി കരുതി. എന്നാല്‍ ഇപ്പോള്‍ 76 വര്‍ഷത്തിന് ശേഷം അന്നത്തെ മൂന്ന് യുഎസ് വിമാനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. പസിഫിക് സമുദ്രത്തിന്‍റെ അടിത്തട്ടിലാണ് വിമാനങ്ങള്‍ കണ്ടെത്തിയത്.

Samayam Malayalam 24 Feb 2020, 3:22 pm
വാഷിങ്ടണ്‍: രണ്ടാം ലോകയുദ്ധത്തില്‍ ജാപ്പനീസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച മൂന്ന് യുഎസ് സൈനിക വിമാനങ്ങള്‍ പിന്നീട് ആരും കണ്ടില്ല. അവ പ്രത്യാക്രണത്തില്‍ തകര്‍ന്നതായി കരുതി. എന്നാല്‍ ഇപ്പോള്‍ 76 വര്‍ഷത്തിന് ശേഷം അന്നത്തെ മൂന്ന് യുഎസ് വിമാനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. പസിഫിക് സമുദ്രത്തിന്‍റെ അടിത്തട്ടിലാണ് വിമാനങ്ങള്‍ കണ്ടെത്തിയത്.
Samayam Malayalam us aircraft shot down during world war 2 found in pacific after 76 years
രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്ന യുഎസ് വിമാനങ്ങള്‍ കടലിനടിയില്‍; കണ്ടെത്തിയത് 76 വര്‍ഷത്തിന് ശേഷം; ചിത്രങ്ങള്‍


1944-ലെ ഓപ്പറേഷന്‍ ഹെയ്‍ല്‍സ്റ്റോണ്‍

1944 ഫെബ്രുരിയിലെ ഓപ്പറേഷന്‍ ഹെയ്‍ല്‍സ്റ്റോണിനിടെ കാണാതായ വിമാനങ്ങളില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഓപ്പറേഷനില്‍ യുഎസിനായിരുന്നു നിര്‍ണായക വിജയം. എന്നാല്‍ അമേരിക്കന്‍ സൈന്യത്തിന് കനത്ത നാശവും നേരിട്ടിരുന്നു. 40 സൈനികര്‍ കൊല്ലപ്പെടുകയും 20 വിമാനങ്ങള്‍ നഷ്‍ടമാവുകയും ചെയ്‍തു. പല കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ കാലങ്ങളോളം കിട്ടിയില്ല.

കാണാതായ വിമാനങ്ങള്‍ കണ്ടെത്താന്‍

രണ്ടാം ലോക യുദ്ധകാലത്ത് നിരവധി സൈനിക വിമാനങ്ങളാണ് അമേരിക്കയ്ക്ക് നഷ്‍ടമായത്. അവ കണ്ടെത്താനുള്ള പദ്ധതിയാണ് 'പ്രൊജക്റ്റ് റിക്കവര്‍'. ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ ഗവേഷണത്തിലാണ് പസിഫിക് സമുദ്രത്തിനടിയില്‍ മൂന്ന് വിമാനങ്ങളുടെ അവശിഷ്‍ടങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തിക ലാഭം ലക്ഷ്യമിടാതെ നടത്തുന്ന പദ്ധതിയാണിത്.

കടലിനടിയില്‍ കിടന്നത് ബോംബറുകള്‍

മൂന്ന് വിമാനങ്ങളുടെ ഭാഗങ്ങളാണ് സമുദ്രാടിത്തട്ടില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയത്. യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യം വ്യാപകമായി ഉപയോഗിച്ച എസ്ബിഡി -5 ബോംബര്‍ വിമാനങ്ങളാണ് കണ്ടെത്തിയവയില്‍ രണ്ടെണ്ണം. ടിബിഎംഎഫ്-1 അവെഞ്ചര്‍ ടോര്‍പിഡോ ബോംബറാണ് മൂന്നാമത്തെ വിമാനം. ഡെലവെയര്‍ യൂണിവേഴ്‍സിറ്റിയിലെ ഗവേഷകരാണ് വിമാനങ്ങള്‍ തിരിച്ചറിഞ്ഞത്.

ഗവേഷകര്‍ക്ക് ആനന്ദവും ആവേശവും

ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം വിമാനങ്ങള്‍ കണ്ടെത്താനായത് അത്യധികം ആനന്ദവും ആവേശവും പകരുന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അതേസമയം, യുദ്ധത്തില്‍ ജീവത്യാഗം ചെയ്‍ത സൈനികരെക്കുറിച്ചുള്ള ഓര്‍മകള്‍ തങ്ങളെ വിനയാന്വിതരാക്കുന്നതായും പദ്ധതിയുടെ സഹ സ്ഥാപനകനായ ഡെലവെയര്‍ യൂണിവേഴ്‍സിറ്റിയിലെ ഗവേഷകന്‍ മാര്‍ക്ക് മോലിന്‍ പറയുന്നു. ഡെലവെയര്‍ യൂണിവേഴ്‍സിറ്റിയിലെ സ്‍കൂള്‍ ഓഫ് മറൈന്‍ സയന്‍സ് ആന്‍ഡ് പോളസിയുടെ ഡയറക്ടരറുമാണ് മോലിന്‍.

76 വര്‍ഷം 215 അടി താഴ്‍ചയില്‍

76 വര്‍ഷം കടലിനടിയില്‍ കിടന്ന ശേഷമാണ് വിമാനങ്ങള്‍ ഗവേഷകരുടെ കണ്ണില്‍പെട്ടത്. സമുദ്രോപരിതലത്തില്‍ നിന്ന് 100 മുതല്‍ 215 അടി വരെ താഴ്‍ചയിലാണ് ഇവ കിടന്നിരുന്നത്. പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലെ 600 ചെറു ദ്വീപുകള്‍ക്കിടയിലായാണ് വിമാനത്തിന്‍റെ ഭാഗങ്ങള്‍ കിടന്നിരുന്നത്.

വിമാനങ്ങളിലുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു ?

ഇപ്പോള്‍ കണ്ടെത്തിയ വിമാനങ്ങളില്‍ ഉണ്ടായിരുന്ന ഏഴ് സൈനികര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. സൈനികരുടെ അവശിഷ്‍ടങ്ങള്‍ കണ്ടെത്താന്‍ സാധിമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇപ്പോള്‍ കണ്ടെത്തിയ വിവരങ്ങളെല്ലാം ചേര്‍ത്ത് യുഎസ് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഡെലവെയര്‍ യൂണിവേഴ്‍സിറ്റിയിലെ ഗവേഷകര്‍. വിമാനങ്ങളിലുണ്ടായിരുന്ന സൈനികരുടെ അവശിഷ്‍ടങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്ക് അനുമതി തേടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതെന്ന് പ്രൊജക്റ്റ് റിക്കവര്‍ തലവന്‍ ആന്‍ഡ്രു പീറ്റ്‍റുസ്‍ക പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്