വാഷിങ്ടൺ: ഇറാനിലെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് ഭീകരസംഘടനയാണെന്ന് യുഎസ്. ഇതാദ്യമായാണ് ഒരു വിദേശരാജ്യത്തെ സൈനികവിഭാഗത്തെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിക്കുന്നത്. ഇറാൻ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്ന സാഹചര്യത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) നെ ഭീകരതയ്ക്ക് സാമ്പത്തിക സഹായം ചെയ്യാനും പ്രോത്സാഹനം നൽകാനും രാജ്യാന്തര തലത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കിയ പ്രസ്താവനയിൽ കുറിച്ചു. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റവല്യൂഷണറി ഗാര്‍ഡ്സുമായി ഇടപാട് നടത്തുന്ന ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും തിരിച്ചടി നേരിടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ മുന്നറിയിപ്പ് നൽകി. ഇതിനോടകം റവല്യൂഷണി ഗാര്‍ഡ്സുമായി ബന്ധമുള്ള നിലവധി പേരെയും സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. യുഎസിന്റെ ഉപരോധം ഇറാന്റെ സാമ്പത്തിക രംഗത്തെ ബാധിക്കുന്നതിനിടയിലാണ് രാജ്യത്തിന്റെ സൈനികവിഭാഗത്തെ ഭീകരസംഘടനനായി പ്രഖ്യാപിക്കുന്ന കടുത്ത നടപടിയുമായി യുഎസ് മുന്നോട്ടു പോകുന്നത്. ഇറാനുമായി 2015ൽ ഉണ്ടാക്കിയ ആണവ കരാറിൽ നിന്ന് യുഎസ് കഴിഞ്ഞ വര്‍ഷം പിന്നോട്ടു പോയിരുന്നു.
അതേസമയം, തങ്ങളുടെ ഏറ്റവും ശക്തമായ സൈനികവിഭാഗത്തിനെതിരായ നീക്കത്തെ ഇറാൻ അപലപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബുദ്ധിമുട്ടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുള്ള തെരഞ്ഞെടുപ്പ് സമ്മാനമാണിതെന്ന് ഇറാന വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ശരീഫ് പറഞ്ഞു. നടപടിയ്ക്കെതിരെ രംഗത്തു വന്ന ഇറാന്റെ ഔദ്യോഗിക ടിവി ചാനൽ യുഎസ് രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി. എന്നാൽ ഇറാൻ ഭീകരതയിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള നീക്കമാണ് യുഎസ് നടത്തിയതെന്ന് നെതന്യാഹു പ്രതികരിച്ചു.
1979ൽ രാജ്യത്തുണ്ടായ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെയാണ് രാജ്യത്തെ ആത്മീയ നേതൃത്വത്തിന് പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് രൂപീകരിച്ചത്.
അതേസമയം, തങ്ങളുടെ ഏറ്റവും ശക്തമായ സൈനികവിഭാഗത്തിനെതിരായ നീക്കത്തെ ഇറാൻ അപലപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബുദ്ധിമുട്ടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുള്ള തെരഞ്ഞെടുപ്പ് സമ്മാനമാണിതെന്ന് ഇറാന വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ശരീഫ് പറഞ്ഞു. നടപടിയ്ക്കെതിരെ രംഗത്തു വന്ന ഇറാന്റെ ഔദ്യോഗിക ടിവി ചാനൽ യുഎസ് രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി. എന്നാൽ ഇറാൻ ഭീകരതയിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള നീക്കമാണ് യുഎസ് നടത്തിയതെന്ന് നെതന്യാഹു പ്രതികരിച്ചു.
1979ൽ രാജ്യത്തുണ്ടായ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെയാണ് രാജ്യത്തെ ആത്മീയ നേതൃത്വത്തിന് പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് രൂപീകരിച്ചത്.