വാഷിങ്ടൻ: ലോകത്തെമ്പാടും കംപ്യൂട്ടർ ശൃംഖലയെ സാരമായി ബാധിച്ച വാണാക്രൈ സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തര കൊറിയയാണെന്ന് യുഎസ്. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയ ആക്രമണത്തിന്റെ ഉത്തരവാദികൾ ഉത്തര കൊറിയയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടോം ബോസേർട്ട് വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു
പത്തുവർഷത്തിനു മുകളിലായി വളരെ മോശം രീതിയിലാണ് ഉത്തര കൊറിയയുടെ പെരുമാറ്റം. അവരുടെ വിദ്വേഷം ഇപ്പോൾ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. വാണാക്രൈ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിരുന്നു. ഉത്തര കൊറിയയ്ക്കു വേണ്ടി ലാസറസ് ഗ്രൂപ്പാണു ഹാക്കിങ് നടത്തിയതെന്നും ബോസേർട്ട് ഉറപ്പിച്ചു പറയുന്നു. അതേസമയം, യുഎസിന്റെ ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ ഉത്തര കൊറിയ തയാറായിട്ടില്ല.
നേരത്തെയും വാനാക്രൈയ്ക്കു പിന്നിൽ ഉത്തര കൊറിയയാണെന്ന് ആരോപമുയര്‍ന്നിരുന്നു. മേയിലാണു വാനാക്രൈ ആക്രമണമുണ്ടായത്. കംപ്യൂട്ടറുകളിൽ കടന്നുകയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമായിരുന്നു.
പത്തുവർഷത്തിനു മുകളിലായി വളരെ മോശം രീതിയിലാണ് ഉത്തര കൊറിയയുടെ പെരുമാറ്റം. അവരുടെ വിദ്വേഷം ഇപ്പോൾ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. വാണാക്രൈ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിരുന്നു. ഉത്തര കൊറിയയ്ക്കു വേണ്ടി ലാസറസ് ഗ്രൂപ്പാണു ഹാക്കിങ് നടത്തിയതെന്നും ബോസേർട്ട് ഉറപ്പിച്ചു പറയുന്നു. അതേസമയം, യുഎസിന്റെ ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ ഉത്തര കൊറിയ തയാറായിട്ടില്ല.
നേരത്തെയും വാനാക്രൈയ്ക്കു പിന്നിൽ ഉത്തര കൊറിയയാണെന്ന് ആരോപമുയര്‍ന്നിരുന്നു. മേയിലാണു വാനാക്രൈ ആക്രമണമുണ്ടായത്. കംപ്യൂട്ടറുകളിൽ കടന്നുകയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമായിരുന്നു.