പോർട്ടോ പ്രിൻസ്: ഹെയ്തിയുടെ പ്രധാനമന്ത്രി ജാക്ക് ഗൈ ലാഫോന്‍റൻ രാജി വെച്ചു. ഇന്ധന വില വർധനവിനെ തുടർന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായതോടെയാണ് കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രധാനമന്ത്രി ജാക്ക് ഗൈ ലാഫോന്‍റനിന് രാജി വെക്കാൻ സമ്മര്‍ദ്ദമുണ്ടായത്. പ്രസിഡന്‍റ് ജോവെനെൽ മോയിസ് ലാഫോന്‍റന്‍റെ രാജി അംഗീകരിച്ചു.
ഇന്ധനവില സബ്‍സിഡി ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് നടന്നത്. സബ്‍സിഡി നീക്കുന്നതോടെ ഡീസലിന് 47 ശതമാനവും പെട്രോളിന് 38 ശതമാനവും മണ്ണെണ്ണയ്ക്ക് 51 ശതമാനവും വില വർധനവുണ്ടാകും. ഇതാണ് ഹെയ്തി ജനതയെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രക്ഷോഭത്തിൽ നാലു പേരോളം കൊല്ലപ്പെട്ടിരുന്നു.
ഇന്ധനവില സബ്‍സിഡി ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് നടന്നത്. സബ്‍സിഡി നീക്കുന്നതോടെ ഡീസലിന് 47 ശതമാനവും പെട്രോളിന് 38 ശതമാനവും മണ്ണെണ്ണയ്ക്ക് 51 ശതമാനവും വില വർധനവുണ്ടാകും. ഇതാണ് ഹെയ്തി ജനതയെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രക്ഷോഭത്തിൽ നാലു പേരോളം കൊല്ലപ്പെട്ടിരുന്നു.