ബാഗ്ദാദ്: ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന ഇറാൻ്റെ ഭീഷണിക്ക് മറുപടിയുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് എതിരെയോ, ഞങ്ങളുടെ വസ്തുവകകൾക്ക് നേരെയോ ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കും. അവരുടെ 52 കേന്ദ്രങ്ങൾ തകർക്കും. അതിവേഗത്തിലും ശക്തവുമായിരിക്കും തിരിച്ചടിയെന്നും ട്രംപ് പറഞ്ഞു. Also Read: തിരിച്ചടിച്ച് ഇറാൻ: ബാഗ്ദാദിലെ അമേരിക്കൻ ക്യാമ്പുകൾക്ക് നേരെ റോക്കറ്റാക്രമണം
ഇറാൻ്റെ ശക്തികേന്ദ്രങ്ങൾ അതിവേഗത്തിൽ തകർക്കും. 52 കേന്ദ്രങ്ങളാണ് അതിനായി ലക്ഷ്യം വെച്ചിരിക്കുന്നത്. ഇറാൻ്റെ സംസ്കാരവുമായി ബന്ധപ്പെട്ടുള്ള പ്രദേശങ്ങളാണ് ഇക്കൂട്ടത്തിൽ പെടുകയെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയ്ക്ക് മറുപടി നൽകുമെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ ഘൊമാലി അബുഹമോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസിൻ്റെ 35 സൈനിക കേന്ദ്രങ്ങളും ഇസ്രായേൽ നഗരമായ ടെൽ അവീവും സൈനിക പരിധിക്കുള്ളിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് പ്രതികരണവുമായി ട്രംപ് നേരിട്ടെത്തിയത്.
Also Read:'ഞാൻ രാജിവെച്ചിട്ടില്ല' തീരുമാനം ഉദ്ധവിനെ കണ്ടതിനുശേഷമമെന്ന് ശിവസേന മന്ത്രി
അതിനിടെ ബാഗ്ദാദിലെ അമേരിക്കൻ ക്യാമ്പുകൾക്ക് നേരെ റോക്കറ്റാക്രമണം നടത്തി. ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് അമേരിക്കൻ കേന്ദങ്ങൾ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രിയാണ് രണ്ട് ആക്രമണവും ഉണ്ടായിരിക്കുന്നത്. നാല് മിനിറ്റിന്റെ ഇടവേളകളിലായിരുന്നു ആക്രമണം.
ഇറാഖിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി രണ്ട് വ്യോമാക്രമണം നടന്നതായി യുഎസ് നേതൃത്വത്തിലുള്ള സഖ്യം സ്ഥിരീകരിച്ചു. യുഎസ് സൈനികർ ഉപയോഗിക്കുന്ന ബലാഡിലെയും ബാഗ്ദാദിലെ രണ്ട് ഇറാഖ് സൈനിക താവളങ്ങൾക്ക് സമീപം ഇന്നലെ റോക്കറ്റുകൾ പതിച്ചെന്നാണ് സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഷെല്ലാക്രമണത്തിൽ യുഎസ് സൈന്യത്തിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അവർ പറയുന്നു.
ഇറാൻ്റെ ശക്തികേന്ദ്രങ്ങൾ അതിവേഗത്തിൽ തകർക്കും. 52 കേന്ദ്രങ്ങളാണ് അതിനായി ലക്ഷ്യം വെച്ചിരിക്കുന്നത്. ഇറാൻ്റെ സംസ്കാരവുമായി ബന്ധപ്പെട്ടുള്ള പ്രദേശങ്ങളാണ് ഇക്കൂട്ടത്തിൽ പെടുകയെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയ്ക്ക് മറുപടി നൽകുമെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ ഘൊമാലി അബുഹമോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസിൻ്റെ 35 സൈനിക കേന്ദ്രങ്ങളും ഇസ്രായേൽ നഗരമായ ടെൽ അവീവും സൈനിക പരിധിക്കുള്ളിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് പ്രതികരണവുമായി ട്രംപ് നേരിട്ടെത്തിയത്.
Also Read:'ഞാൻ രാജിവെച്ചിട്ടില്ല' തീരുമാനം ഉദ്ധവിനെ കണ്ടതിനുശേഷമമെന്ന് ശിവസേന മന്ത്രി
അതിനിടെ ബാഗ്ദാദിലെ അമേരിക്കൻ ക്യാമ്പുകൾക്ക് നേരെ റോക്കറ്റാക്രമണം നടത്തി. ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് അമേരിക്കൻ കേന്ദങ്ങൾ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രിയാണ് രണ്ട് ആക്രമണവും ഉണ്ടായിരിക്കുന്നത്. നാല് മിനിറ്റിന്റെ ഇടവേളകളിലായിരുന്നു ആക്രമണം.
ഇറാഖിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി രണ്ട് വ്യോമാക്രമണം നടന്നതായി യുഎസ് നേതൃത്വത്തിലുള്ള സഖ്യം സ്ഥിരീകരിച്ചു. യുഎസ് സൈനികർ ഉപയോഗിക്കുന്ന ബലാഡിലെയും ബാഗ്ദാദിലെ രണ്ട് ഇറാഖ് സൈനിക താവളങ്ങൾക്ക് സമീപം ഇന്നലെ റോക്കറ്റുകൾ പതിച്ചെന്നാണ് സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഷെല്ലാക്രമണത്തിൽ യുഎസ് സൈന്യത്തിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അവർ പറയുന്നു.