തെഹ്റാൻ: ഇറാഖിൽ യുഎസ് സഖ്യ സേനകളുടെ രണ്ട് വ്യോമത്താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ വൈറ്റ്ഹൗസിൽ നിർണായക കൂടിക്കാഴ്ച. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെറും വൈറ്റ് ഹൗസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാശനഷ്ടങ്ങളുടെ തോത് എത്രയെന്ന് പഠിക്കുകയാണ് ആദ്യം. ആക്രമണം സംബന്ധിച്ച വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി നേരിട്ട് വിലയിരുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
Also Read: ഇറാഖിലെ യുഎസ് എയർബേസുകളിൽ ഇറാൻ ആക്രമണം, തിരിച്ചടിയ്ക്കുമെന്ന് യുഎസ്, യുദ്ധത്തിലേക്ക്
ഇറാൻ്റെ ഭാഗത്ത് നിന്നും അക്രമണം നേരിട്ടതായി അമേരിക്കൻ ട്രംപ് സ്ഥിരീകരിച്ചു. തയ്യാറായ ഏറ്റവും മികച്ച സൈന്യമാണ് അമേരിക്കയുടേത്. സ്ഥിഗതികൾ നിരീക്ഷിച്ച ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ എസ്പെര് ഇറാഖ് പ്രധാനമന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. ജനറൽ ഖാസിം സുലൈമാനിയുടെ കൊലയ്ക്ക് പകരം ചോദിച്ച് കൊണ്ടാണ് ഇറാഖിലുള്ള അല്‍ - ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ അക്രമണം നടത്തിയത്.
Also Read: വിലാപയാത്രയ്ക്കിടെ ദുരന്തരം: ഖാസിം സുലൈമാനിയുടെ കബറടക്കം മാറ്റിവെച്ചു
''രണ്ട് സൈനിക താവളങ്ങളിലുമായി 12ൽ അധികം മിസൈലുകളാണ് പതിച്ചിട്ടുള്ളത്. ഈ മിസൈലുകളെല്ലാം വന്നിട്ടുള്ളത് ഇറാനിൽ നിന്നു തന്നെയാണ്. ആളപായമുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും''- പെന്റഗൺ കേന്ദ്രങ്ങൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Also Read: ഇറാഖിലെ യുഎസ് എയർബേസുകളിൽ ഇറാൻ ആക്രമണം, തിരിച്ചടിയ്ക്കുമെന്ന് യുഎസ്, യുദ്ധത്തിലേക്ക്
ഇറാൻ്റെ ഭാഗത്ത് നിന്നും അക്രമണം നേരിട്ടതായി അമേരിക്കൻ ട്രംപ് സ്ഥിരീകരിച്ചു. തയ്യാറായ ഏറ്റവും മികച്ച സൈന്യമാണ് അമേരിക്കയുടേത്. സ്ഥിഗതികൾ നിരീക്ഷിച്ച ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ എസ്പെര് ഇറാഖ് പ്രധാനമന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. ജനറൽ ഖാസിം സുലൈമാനിയുടെ കൊലയ്ക്ക് പകരം ചോദിച്ച് കൊണ്ടാണ് ഇറാഖിലുള്ള അല്‍ - ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ അക്രമണം നടത്തിയത്.
Also Read: വിലാപയാത്രയ്ക്കിടെ ദുരന്തരം: ഖാസിം സുലൈമാനിയുടെ കബറടക്കം മാറ്റിവെച്ചു
''രണ്ട് സൈനിക താവളങ്ങളിലുമായി 12ൽ അധികം മിസൈലുകളാണ് പതിച്ചിട്ടുള്ളത്. ഈ മിസൈലുകളെല്ലാം വന്നിട്ടുള്ളത് ഇറാനിൽ നിന്നു തന്നെയാണ്. ആളപായമുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും''- പെന്റഗൺ കേന്ദ്രങ്ങൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.