ആപ്പ്ജില്ല

പകർച്ചവ്യാധികൾ വേട്ടയാടുന്ന ചൈന; രണ്ടാമത്തെ ബ്യൂബോണിക് പ്ലേഗ് മരണം; ലോകം ആശങ്കയിൽ

സാധാരണയായി എലികള്‍ പകര്‍ത്തുന്ന ഈ ബാക്ടീരിയൽ രോഗത്തെ ബ്ലാക്ക് ഡെത്ത് എന്നും അറിയപ്പെടുന്നു.

Samayam Malayalam 8 Aug 2020, 10:06 pm
ബെയ്ജിങ്ങ്։ കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്നും മറ്റൊരു രോഗമുന്നറിയിപ്പുകൂടി പുറത്തുവന്നിരിക്കുകയാണ്. ഇന്നര്‍ മംഗോളിയയിലെ ഒരു നഗരത്തിൽ ബ്യൂബോണിക് പ്ലേഗ് ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആശങ്ക കടുത്തത്.
Samayam Malayalam ആശുപത്രി നിലം ശുചീകരിക്കുന്ന തൊഴിലാളി
ആശുപത്രി നിലം ശുചീകരിക്കുന്ന തൊഴിലാളി


ചൈനയിൽ പ്ലേഗ് എന്നത് അത്ര അപൂര്‍വമായ രോഗമല്ലെങ്കില്‍ പകര്‍ച്ചവ്യാധിയായി അത് മാറുന്ന വളരെ അപൂര്‍വ്വമാണ്.

Also Read : ക്യാപ്റ്റൻ സാഠേയുടെ വിയോഗം അമ്മയുടെ പിറന്നാളിന് സര്‍പ്രൈസ് സന്ദര്‍ശനം ആസൂത്രണം ചെയ്തിരിക്കെ

2009 മുതല്‍ 2018 വരെയുള്ള കാലയളവിൽ ചൈനയിൽ ഇത്തരത്തില്‍ 26 കേസുകള്‍ റിപ്പോർട്ട് ചെയ്യുകയും 11 മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രോഗിക്ക് ബ്യൂബോണിക് പ്ലേഗ് ബാധിച്ചതായി ബയാന്‍ നൂര്‍ സിറ്റിയിലെ ആരോഗ്യസമിതിയുടെ അറിയിപ്പിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമായ പീപ്പിള്‍ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു.

സാധാരണയായി എലികള്‍ പകര്‍ത്തുന്ന ഈ ബാക്ടീരിയൽ രോഗത്തെ ബ്ലാക്ക് ഡെത്ത് എന്നും അറിയപ്പെടുന്നു. ചില സമയങ്ങിളിൽ ഇത് മരണത്തിലേക്ക് വരെ നയിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

രോഗവ്യാപനം തടയുന്നതിന് ആരോഗ്യ കമ്മിറ്റി മൂന്നാം ഘട്ട മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. 2020 അവസാനം വരെ ഇത് പ്രാബല്യത്തില്‍ പീപ്പിള്‍സ് ഡെയ്ലി റിപ്പോർട്ട് ചെയ്തു.

പുതിയ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്നര്‍ മംഗോളിയയിൽ ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.

Also Read : 230 ദശലക്ഷം വര്‍ഷം പഴക്കമുള്ള 236 കാരറ്റ് കളര്‍ ഡയമണ്ട് റഷ്യയിൽ നിന്നും കണ്ടെത്തി

വ്യാഴാഴ്ച, ബയാൻ നൂർ നഗരത്തോട് ചേർന്നുള്ള ബോട്ടോ നഗരത്തിൽ ഇന്റസ്റ്റീനല്‍ ടൈപ്പ് പ്ലേഗ് ഉള്ള ഒരു രക്ത ചംക്രമണവ്യൂഹത്തിന്റെ തകരാറ് മുലം മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബയാൻ നൂറില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന ആ പ്രദേശത്ത് ലോക്ക് ഡൗണിലാക്കുകയും അടുത്തിടപഴകിയ ഏഴ് പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ നടത്തിയ പരിശോധനകളില്‍ രോഗബാധ നെഗറ്റീവ് എന്നാണ് കാണിക്കുന്നത്. അവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്