'പ്രത്യാഘാതങ്ങൾ പതിറ്റാണ്ടുകളോളം'; നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയെന്ന് WHO
കൊവിഡിന്റെ അനന്തരഫലങ്ങള്‍ വരും ദശകങ്ങളില്‍ അനുഭവപ്പെടുമെന്ന് ലോകാരോഗ്യ സംഘടന.
മഹാമാരി നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധി
കൊവിഡ് മഹാമാരി നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രീസസ് പറഞ്ഞു. കൊവിഡിന്റെ അനന്തരഫലങ്ങള്‍ വരും ദശകങ്ങളില്‍ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. പുതിയ ശുപാര്‍ശകള്‍ നിര്‍ദ്ദേശിക്കാനും നിലവിലുള്ളവ ഭേദഗതി ചെയ്യാനും കഴിയും.
വൈറസിനെ ചെറുക്കുന്നത് തെറ്റായ രീതിയില്‍
യുറോപ്പിലും ഏഷ്യയിലും ചില രാജ്യങ്ങള്‍ രോഗത്തെ വരുതിയിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഭൂരിഭാഗം പേരും വൈറസിനെ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് ടെഡ്രോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാസ്‌കുകള്‍ ധരിക്കുന്ന കാര്യത്തിലും വൈറസ് പകരാനിടയുള്ള സാഹചര്യത്തിലും രാജ്യങ്ങള്‍ കൈക്കൊള്ളുന്ന രീതി തെറ്റാണെന്ന് ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടിയിരുന്നു.
വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണം
ലോകമെമ്പാടും കൊവിഡിനെതിരായുള്ള വാക്‌സിന്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. എങ്കിലും വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്ന് ടെഡ്രോസ് നിര്‍ദേശിക്കുന്നു. നമ്മുടെ പക്കലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കൊവിഡിനെതിരെ പോരാടണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ വര്‍ഷമാദ്യം ആഗോളതലത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കിയപ്പോള്‍ സാമ്പത്തിക മേഖല താറുമാറായി. എന്നാല്‍ ഫലപ്രദമായ വാക്‌സിന്‍ പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ പര്യാപ്തമാകുമെന്ന് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡുമായി പൊരുത്തപ്പെട്ട് വിവിധ രാജ്യങ്ങള്‍
കൊവിഡ് വളരെ മോശമായി ബാധിച്ച പല രാജ്യങ്ങളും ഇപ്പോള്‍ മഹാമാരിയുമായി മല്ലിടുകയാണ്. ആദ്യം കുറവ് ബാധിച്ച ചില രാജ്യങ്ങളില്‍ ഇപ്പോള്‍ കൊവിഡ് കേസുകളും മരണങ്ങളും വര്‍ദ്ധിച്ചതായി കാണുന്നു. കൊവിഡ് പൊട്ടിത്തെറി ഉണ്ടായ പല രാജ്യങ്ങളും അതിനെ നിയന്ത്രണത്തിലാക്കി. ലോകത്തിലെ ഭൂരിഭാഗം ജനങ്ങളും ഈ വൈറസിനു കീഴില്‍ ഇരയാകുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.