ആപ്പ്ജില്ല

വീട് വൃത്തിയാക്കാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു; ഭാര്യയെ 17 മണിക്കൂർ തടവിലിട്ട് പോലീസ്

ഭർത്താവിനെ നിയന്ത്രിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഭാര്യയെ 17 മണിക്കൂർ പോലീസ് തടവിലിട്ടത്.

Samayam Malayalam 27 Jun 2019, 7:33 pm
ലണ്ടൻ: വീട് വൃത്തിയാക്കാൻ ഭർത്താവിനോട് ആവശ്യപ്പെട്ടതിന് ഭാര്യയെ 17 മണിക്കൂർ ലോക്കപ്പിലിട്ട് പോലീസ്. ഭർത്താവിനെ നിയന്ത്രിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു പോലീസിന്റെ നടപടി. എന്നാൽ വിചാണ വേളയിൽ കോടതി കേസ് തള്ളി. ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിലാണ് സംഭവം- ദ സൺ റിപ്പോർട്ട് ചെയ്തു.
Samayam Malayalam couples


ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിൽ വലേരിയ സാൻഡേഴ്സ് ഭർത്താവ് മൈക്കലിനോട് (58) വീട് വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. ഭർത്താവിനെ വീട്ടുവേല ചെയ്യാൻ നിർബന്ധിച്ചതിന് വലേരിയയെ പോലീസ് 17 മണിക്കൂർ തടവിലിട്ടു. നടുമുറ്റത്തിന്റെ വാതിൽ വൃത്തിയാക്കാനാണ് അവർ ഭർത്താവിനോട് ആവശ്യപ്പെട്ടത്.

'അടക്കിവെച്ചുള്ള പെരുമാറ്റം' (controlling behavior) വകുപ്പ് ചുമത്തിയാണ് പോലീസ് വലേരിയയ്ക്കെതിരെ കേസ് ചുമത്തിയത്. അതേസമയം, വിചാരണയ്ക്ക് മുമ്പ് കോടതി കേസ് തള്ളി. വലേരിയയുടെ പതിനാറാമത്തെ പങ്കാളിയാണ് മൈക്കൽ.

തന്നോട് ക്രിമിനലിനെപ്പോലെയാണ് പോലീസ് പെരുമാറിയതെന്ന് വലേരിയ പറഞ്ഞു. തന്നെ വീട്ടുകര്യങ്ങളിൽ സഹായിക്കുന്നതിനേക്കാൾ മൈക്കൽ ജിമ്മിൽ ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. 14 മാസത്തെ പീഡനങ്ങൾക്കൊടുവിലാണ് വിചാരണയ്ക്ക് മുമ്പ് കോടതി കേസ് തള്ളിയതെന്ന് വലേരിയ പറയുന്നു.

വലേരിയയെ കോടതി കയറ്റണമെന്നൊന്നും തനിക്ക് ഉദ്ദേശമില്ലായിരുന്നു. എന്നാൽ അവർ തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചതിനാലാണ് പരാതിപ്പെട്ടതെന്ന് മൈക്കൽ പറയുന്നു.

2012ൽ ഓൺലൈൻ വഴിയാണ് വലേരിയയും മൈക്കലും പരിചയപ്പെട്ടത്. രണ്ടുവർഷത്തിനു ശേഷം ഇരുവരും വിവാഹിതരാകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്