കെനോഷ: വംശീയ വിദ്വേഷത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ തുടരുന്ന അമേരിക്കയില്‍ പോലീസ് അതിക്രമത്തില്‍ ഒരു കറുത്തവര്ഗക്കാരന് പരിക്കേറ്റതോടെ നഗരത്തിൽ പ്രതിഷേധം ശക്തം. അമേരിക്കയിലെ തെക്കുകിഴക്കൻ പ്രവശ്യയിലെ വിസ്കോൺസിൻ നഗരത്തിലാണ് ജനങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടിയത്.
Also Read: കൊവിഡ് മുക്തി നേടിയാലും തിരിച്ചടി? ഈ ലക്ഷണങ്ങൾ വീണ്ടും രോഗിയാക്കും, പഠനവുമായി ഗവേഷകർ
ഞായറാഴ്ച 29 കാരനായ ജേക്കബ് ബ്ലെയ്ക് എന്നയാൾക്ക് നേരെ പോലീസ് വെടിയുതിർക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് തിങ്കളാഴ്ച രണ്ടാം രാത്രി കെനോഷയിലെ നഗരങ്ങളിൽ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞത്. കർഫ്യൂ ലംഘിച്ച് ഒത്തുകൂടിയ ജനങ്ങൾ പോലീസിന് നേർക്ക് കുപ്പികൾ വെലിച്ചെറിഞ്ഞു. ചിലർ പടക്കങ്ങളും പോലീസിസ് ഉദ്യോഗസ്ഥർക്ക് നേരെ ഉപയോഗിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് വീണ്ടും കണ്ണീർ വാതകം പ്രയോഗിച്ചു
പോലീസ് കണ്ണീർ വാതകം പ്പ്രയോഗിച്ചതോടെ നഗരത്തിൽ വ്യാപക ആക്രമം അഴിച്ചുവിട്ടു. ചില പ്രതിഷേധക്കാർ തെരുവുവിളക്കുകൾ തകർക്കയും സമീപത്തെ കെട്ടിടങ്ങൾക്ക് തീ വെക്കുകയും ചെയ്തു. നഗരത്തെ മുൾമുനയിൽ നിർത്തിയ അക്രമസംഭവങ്ങൾ മണിക്കൂറുകൾ നീണ്ടു നിന്നു. കൂടുതൽ പോലീസുകാരെ പ്രശ്ന ബാധിത പ്രദേശങ്ങളിൽ നിയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Also Read: എന്ത് ശബ്ദം കേട്ടാലും ഞെട്ടി എഴുന്നേല്ക്കുന്ന ജനം; ഒരു നഗരത്തെ മാനസിക വെല്ലുവിളിയിലേയ്ക്ക് തള്ളിയിട്ട ബെയ്റൂട്ട് സ്ഫോടനം
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ജേക്കബ് ബ്ലെയ്ക്കിന് വെടിയേറ്റത്. മൂന്ന് തവണ യുവാവിന് വെടിയേറ്റെന്നാണ് റിപ്പോർട്ട്. ഇത് വ്യക്തമാക്കുന്ന ഒരു ദൃശ്യം അതിവേഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തിയത്. ബ്ലെയ്ക്കിന് നേർക്ക് പോലീസ് വെടിയുതിർത്തത് എന്തിനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിൻ്റെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. കാറിന് സമീപം നിൽക്കുമ്പോഴാണ് വെടിയേറ്റത്. മൂന്ന് പോലീസ് ഉദ്യോഗസ്ഥരുമായി ബ്ലെയ്ക് തർക്കിച്ചതായും തുടർന്നാണ് പോലീസ് വെടിവെപ്പ് നടന്നതെന്നും വീഡിയോ പുറത്തുവിട്ടതെന്ന് കരുതുന്ന യുവാവായ റെയ്സൻ വൈറ്റ് പറഞ്ഞു.
Also Read: കൊവിഡ് മുക്തി നേടിയാലും തിരിച്ചടി? ഈ ലക്ഷണങ്ങൾ വീണ്ടും രോഗിയാക്കും, പഠനവുമായി ഗവേഷകർ
ഞായറാഴ്ച 29 കാരനായ ജേക്കബ് ബ്ലെയ്ക് എന്നയാൾക്ക് നേരെ പോലീസ് വെടിയുതിർക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് തിങ്കളാഴ്ച രണ്ടാം രാത്രി കെനോഷയിലെ നഗരങ്ങളിൽ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞത്. കർഫ്യൂ ലംഘിച്ച് ഒത്തുകൂടിയ ജനങ്ങൾ പോലീസിന് നേർക്ക് കുപ്പികൾ വെലിച്ചെറിഞ്ഞു. ചിലർ പടക്കങ്ങളും പോലീസിസ് ഉദ്യോഗസ്ഥർക്ക് നേരെ ഉപയോഗിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് വീണ്ടും കണ്ണീർ വാതകം പ്രയോഗിച്ചു
പോലീസ് കണ്ണീർ വാതകം പ്പ്രയോഗിച്ചതോടെ നഗരത്തിൽ വ്യാപക ആക്രമം അഴിച്ചുവിട്ടു. ചില പ്രതിഷേധക്കാർ തെരുവുവിളക്കുകൾ തകർക്കയും സമീപത്തെ കെട്ടിടങ്ങൾക്ക് തീ വെക്കുകയും ചെയ്തു. നഗരത്തെ മുൾമുനയിൽ നിർത്തിയ അക്രമസംഭവങ്ങൾ മണിക്കൂറുകൾ നീണ്ടു നിന്നു. കൂടുതൽ പോലീസുകാരെ പ്രശ്ന ബാധിത പ്രദേശങ്ങളിൽ നിയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Also Read: എന്ത് ശബ്ദം കേട്ടാലും ഞെട്ടി എഴുന്നേല്ക്കുന്ന ജനം; ഒരു നഗരത്തെ മാനസിക വെല്ലുവിളിയിലേയ്ക്ക് തള്ളിയിട്ട ബെയ്റൂട്ട് സ്ഫോടനം
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ജേക്കബ് ബ്ലെയ്ക്കിന് വെടിയേറ്റത്. മൂന്ന് തവണ യുവാവിന് വെടിയേറ്റെന്നാണ് റിപ്പോർട്ട്. ഇത് വ്യക്തമാക്കുന്ന ഒരു ദൃശ്യം അതിവേഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തിയത്. ബ്ലെയ്ക്കിന് നേർക്ക് പോലീസ് വെടിയുതിർത്തത് എന്തിനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിൻ്റെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. കാറിന് സമീപം നിൽക്കുമ്പോഴാണ് വെടിയേറ്റത്. മൂന്ന് പോലീസ് ഉദ്യോഗസ്ഥരുമായി ബ്ലെയ്ക് തർക്കിച്ചതായും തുടർന്നാണ് പോലീസ് വെടിവെപ്പ് നടന്നതെന്നും വീഡിയോ പുറത്തുവിട്ടതെന്ന് കരുതുന്ന യുവാവായ റെയ്സൻ വൈറ്റ് പറഞ്ഞു.