ആപ്പ്ജില്ല

ചൈനയുമായി ഇനി 'വലിയ പോരാട്ടം', പാകിസ്ഥാനെ പാതിവഴിയിൽ കൈവിടാൻ യുഎസ്

ചൈനയോടുള്ള നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് അടുത്ത പങ്കാളിയായ പാകിസ്ഥാനെ ഒഴിവാക്കി യുഎസ് പുതിയ തന്ത്രങ്ങള്‍ മെനയുന്നതെന്നാണ് റിപ്പോര്‍ട്ട്.

Samayam Malayalam 11 Jul 2020, 4:56 pm
ആംസ്റ്റർഡാം: ചൈനയുമായുള്ള വ്യാപാരയുദ്ധം യുഎസ് കടുപ്പിക്കുന്നതിനിടെ ചൈനയുടെ ഉറ്റ സുഹൃത്തായ പാകിസ്ഥാനെ യുഎസ് പ്രതിരോധ ബന്ധങ്ങളിൽ നിന്ന് ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയുള്ള യുഎസ് നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് പാകിസ്ഥാനെതിരായ യുഎസ് നീക്കമെന്നാണ് ഒരു യൂറോപ്യൻ തിങ്ക് ടാങ്ക് വ്യക്തമാക്കുന്നത്. ചൈനയുമായുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിച്ചു വരുന്ന യുഎസിന് പാകിസ്ഥാനെപ്പറ്റി പഴയ മതിപ്പില്ലെന്ന് യൂറോപ്യൻ ഫൗണ്ടേഷൻ ഫോര്‍ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വ്യക്തമാക്കുന്നു. ഇതിൻ്റെ ഭാഗമായാണ് മതസ്വാതന്ത്ര്യത്തിൽ ആശങ്കപ്പെടേണ്ട രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും പാകിസ്ഥാൻ്റെ പേര് യുഎസ് ചേര്‍ത്തതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Samayam Malayalam with gearing up for bigger trade war with china pakistan is no longer strategic partner for usa says think tank
ചൈനയുമായി ഇനി 'വലിയ പോരാട്ടം', പാകിസ്ഥാനെ പാതിവഴിയിൽ കൈവിടാൻ യുഎസ്



പാകിസ്ഥാനെതിരെ യുഎസിൻ്റെ കടുത്ത ആരോപണം

പാകിസ്ഥാനിലെ മദ്രസ്സകളിൽ തീവ്രവാദം പഠിപ്പിക്കുന്നത് തുടരുകയാണെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രജിസ്ട്രേഷൻ നടപടികളോടു പലരും സഹകരിക്കുന്നില്ലെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെൻ്റിൻ്റെ റിപ്പോര്‍ട്ട്. തങ്ങളുടെ സാമ്പത്തിക സ്രോതസ്സ് എന്താണെന്നു വെളിപ്പെടുത്താനോ വിസ നടപടികള്‍ പൂര്‍ത്തിയാക്കാതെ എത്തുന്ന വിദേശവിദ്യാര്‍ഥികളെ നിയന്ത്രിക്കാനോ പാകിസ്ഥാനിലെ മദ്രസകള്‍ തയ്യാറാകുന്നില്ലെന്നാണ് യുഎസിൻ്റെ വിമര്‍ശനം. താലിബാനുമായുള്ള ചര്‍ച്ചകളിൽ പാകിസ്ഥാൻ്റെ പങ്ക് വ്യക്തമാക്കുന്നുണ്ടെങ്കിലും അഫ്ഗാനിസ്ഥാനിൽ ഇറാനും പാകിസ്ഥാനും ദോഷകരമായ രീതിയിൽ ഇടപെടുന്നുണ്ടെന്നും യുഎസ് സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്.

തീവ്രവാദത്തിന് വളം വെച്ച് പാകിസ്ഥാൻ

അതേസമയം, യുഎസ് സര്‍ക്കാരിൻ്റെ വാദത്തോട് പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല. അൽ ഖയ്ദയെ തകര്‍ക്കാൻ പാകിസ്ഥാൻ നടപടി സ്വീകരിച്ചെന്ന വാദം പരിഹാസ്യമാണെന്നും പാക് പാര്‍ലമെൻ്റിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒസാമ ബിൻ ലാദനെ രക്തസാക്ഷി എന്നാണ് വിശേഷിപ്പിച്ചതെന്നും അവര്‍ പറയുന്നു. ലോകത്ത് വിവിധ രാജ്യങ്ങള്‍ അന്വേഷിക്കുന്ന ഭീകരവാദിയായ ബിൻലാദനെ വര്‍ഷങ്ങളോളം പാകിസ്ഥാൻ ഒളിപ്പിച്ചതായും തിങ്ക് ടാങ്ക് ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭ തന്നെ ഭീകരസംഘടനായി വിശേഷിപ്പിച്ച താലിബാന് പാകിസ്ഥാൻ രണ്ട് പതിറ്റാണ്ടോളം സുരക്ഷിത താവളമൊരുക്കിയതായും അവര്‍ ചൂണ്ടിക്കാട്ടി.

ചൈനയുടെ ഉറ്റ തോഴനായി പാകിസ്ഥാൻ

ചൈനയുമായി ഏറ്റവുമടുത്ത നയതന്ത്ര ബന്ധങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. ചൈനയുടെ സുപ്രധാന പദ്ധതിയായ ബെൽറ്റ് റോഡ് പ്രോജക്ടിൽ അടക്കം പാകിസ്ഥാൻ പങ്കാളിയാണ്. പാക് അധീന കശ്മീരിലെ അടിസ്ഥാന സൗകര്യമേഖലിയും ഊര്‍ജോത്പാദന മേഖലയിലും ചൈന വലിയ മുതൽ മുടക്കാണ് നടത്തുന്നത്. പാകിസ്ഥാനിലെ ഗ്വാഡാര്‍ തുറമുഖം അടക്കം കൈകാര്യ ചെയ്യുന്നത് ചൈനീസ് ബന്ധമുള്ള കമ്പനികളാണ്. ചൈനയുമായി നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് അടുത്ത പങ്കാളിയായ പാകിസ്ഥാനുമായുള്ള സഹകരണം യുഎസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.

ചൈനയ്ക്കെതിരെ കടുപ്പിച്ച് യുഎസ്

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ യുഎസിൻ്റെയും ലോകത്തിൻ്റെയും തകര്‍ച്ചയുടെ ഉത്തരവാദിത്തം ചൈനയ്ക്കാണെന്നാണ് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ നിലപാട്. കൊവിഡ് വ്യാപനത്തിനു ശേഷം ചൈനയ്ക്കെതിരെയുള്ള നിയന്ത്രണങ്ങളും യുഎസ് കടുപ്പിച്ചിരുന്നു. യുഎസും അടുത്ത പങ്കാളിയായ കാനഡയും ചൈനയുമായുള്ള കരാറുകളും റദ്ദാക്കിയിട്ടുണ്ട്.

ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമാകുമ്പോള്‍ ആശങ്ക ഇവര്‍ക്കാണ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്