ന്യൂയോർക്ക്: യുവതി കുളിക്കുന്ന നഗ്ന വീഡിയോ പകർത്തിയതായി യുഎസിലെ പ്രമുഖ ഹോട്ടൽ ശൃംഖലയ്ക്കെതിരെ പരാതി. 100 മില്യൺ ഡോളർ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് ഹിൽട്ടൺ ഹോട്ടലിനെതിരെ പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ വീഡിയോ പോൺ സൈറ്റിലൂടെ പ്രചരിക്കുന്നത് വ്യക്തമായതിനെ തുടർന്നാണ് പരാതി നൽകിയത്.
തനിക്ക് ഇതിലൂടെ ഉണ്ടായ മാനസികമായതും അല്ലാത്തതുമായ ബുദ്ധിമുട്ടുകൾ പരിധിക്കപ്പുറത്താണ്. അതിനാൽ തന്നെ വൻതുക ഹോട്ടൽ നഷ്ടപരിഹാരം നൽകണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. 2015 ജൂലായിലാണ് ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ യുവതി താമസിച്ചിരുന്നത്. അന്ന് റെക്കോർഡ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്.
യുവതിയുടെ പേരടക്കം പോൺ വീഡിയോയിൽ വ്യക്തമാണ്. ഇതിൻെറ ലിങ്ക് മെയിലിലൂടെ ലഭിച്ചതോടെയാണ് യുവതി പരാതി നൽകിയത്. ആരോപണങ്ങൾ ഞെട്ടലുണ്ടാക്കിയെന്നാണ് ഹോട്ടൽ അധികൃതരുടെ പ്രതികരണം. ക്യാമറയും മറ്റും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
തനിക്ക് ഇതിലൂടെ ഉണ്ടായ മാനസികമായതും അല്ലാത്തതുമായ ബുദ്ധിമുട്ടുകൾ പരിധിക്കപ്പുറത്താണ്. അതിനാൽ തന്നെ വൻതുക ഹോട്ടൽ നഷ്ടപരിഹാരം നൽകണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. 2015 ജൂലായിലാണ് ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ യുവതി താമസിച്ചിരുന്നത്. അന്ന് റെക്കോർഡ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്.
യുവതിയുടെ പേരടക്കം പോൺ വീഡിയോയിൽ വ്യക്തമാണ്. ഇതിൻെറ ലിങ്ക് മെയിലിലൂടെ ലഭിച്ചതോടെയാണ് യുവതി പരാതി നൽകിയത്. ആരോപണങ്ങൾ ഞെട്ടലുണ്ടാക്കിയെന്നാണ് ഹോട്ടൽ അധികൃതരുടെ പ്രതികരണം. ക്യാമറയും മറ്റും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.