ലണ്ടൻ: മാന്യമായ വസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് യുവതിയെ യാത്രചെയ്യാൻ അനുവദിക്കാതെ എയർലൈൻ ജീവനക്കാർ. മാർച്ച് രണ്ടിന് യുകെയിലെ ബിർമിങ്ഹാമിൽനിന്നും കാനറി ദ്വീപിലേക്ക് പോകാൻ വിമാനത്തിൽ കയറിയ യുവതിക്കാണ് ഈ ദുരനുഭവം. ശരീരഭാഗം പ്രദർശിപ്പിക്കുന്നുവെന്നാണ് എമിലി ഒ കോണറിനെതിരെ തോമസ് കുക്ക് എയർലൈൻ ജീവനക്കാർ ആരോപിച്ച കുറ്റം. വിമാനത്താവളത്തിലെ പരിശോധനകളെല്ലാം പൂർത്തിയാക്കിയശേഷമാണ് എമിലി വിമാനത്തിൽ പ്രവേശിച്ചത്. വസ്ത്രം മാറ്റിയില്ലെങ്കിൽ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു എയർലൈൻ ജീവനക്കാരുടെ നിലപാട്.
ഇതേ വിമാനത്തിൽ ഷോർട്ട്സും വെയിസ്റ്റ് ടോപ്പും ധരിച്ച ഒരു പുരുഷനുണ്ടായിരുന്നു. എന്നാൽ അത് അവർക്ക് പ്രശ്നമായില്ലെന്നും എമിലി പറഞ്ഞു. തന്റെ ജീവിതത്തിൽ എറ്റവും മോശപ്പെട്ടതും ലൈംഗിക ചുവയുള്ളതും, ലജ്ജാകരവുമായ സംഭവമാണ് ജീവനക്കാരായ നാലുപേരിൽനിന്നും യുവതി പറഞ്ഞു.
തന്റെ വസ്ത്രധാരണം വിമാനത്തിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോയെന്ന് എമിലി ചോദിച്ചിരുന്നു. എന്നാൽ ആരും പ്രതികരിച്ചില്ല. എന്നാൽ സഹയാത്രികനായ ഒരാൾ തന്റെ വസ്ത്രധാരണത്തെപ്പറ്റി മോശമായി പറഞ്ഞെന്നും അതിനോട് എയർലൈൻ ജീവനക്കാർ പ്രതികരിച്ചില്ലെന്നും എമിലി പറഞ്ഞു.
യുവതിയുടെ ബന്ധു ജാക്കറ്റ് ധരിക്കാനായി നൽകുന്നതനുവരെ വിമാനത്തിൽ പ്രവേശിക്കാനാവില്ലെന്ന നിലപാടാണ് വിമാന അധികൃതർ സ്വീകരിച്ചത്. അതേസമയം, വിമാന ജീവനക്കാരുടെ പെരുമാറ്റത്തിൽ ക്ഷമാപണവുമായി തോമസ് കുക്ക് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നതായും കമ്പനി പറഞ്ഞു. 'ദ സണ്ണി'ന്റേതാണ് റിപ്പോർട്ട്.
ഇതേ വിമാനത്തിൽ ഷോർട്ട്സും വെയിസ്റ്റ് ടോപ്പും ധരിച്ച ഒരു പുരുഷനുണ്ടായിരുന്നു. എന്നാൽ അത് അവർക്ക് പ്രശ്നമായില്ലെന്നും എമിലി പറഞ്ഞു. തന്റെ ജീവിതത്തിൽ എറ്റവും മോശപ്പെട്ടതും ലൈംഗിക ചുവയുള്ളതും, ലജ്ജാകരവുമായ സംഭവമാണ് ജീവനക്കാരായ നാലുപേരിൽനിന്നും യുവതി പറഞ്ഞു.
തന്റെ വസ്ത്രധാരണം വിമാനത്തിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോയെന്ന് എമിലി ചോദിച്ചിരുന്നു. എന്നാൽ ആരും പ്രതികരിച്ചില്ല. എന്നാൽ സഹയാത്രികനായ ഒരാൾ തന്റെ വസ്ത്രധാരണത്തെപ്പറ്റി മോശമായി പറഞ്ഞെന്നും അതിനോട് എയർലൈൻ ജീവനക്കാർ പ്രതികരിച്ചില്ലെന്നും എമിലി പറഞ്ഞു.
യുവതിയുടെ ബന്ധു ജാക്കറ്റ് ധരിക്കാനായി നൽകുന്നതനുവരെ വിമാനത്തിൽ പ്രവേശിക്കാനാവില്ലെന്ന നിലപാടാണ് വിമാന അധികൃതർ സ്വീകരിച്ചത്. അതേസമയം, വിമാന ജീവനക്കാരുടെ പെരുമാറ്റത്തിൽ ക്ഷമാപണവുമായി തോമസ് കുക്ക് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നതായും കമ്പനി പറഞ്ഞു. 'ദ സണ്ണി'ന്റേതാണ് റിപ്പോർട്ട്.