ആപ്പ്ജില്ല

ആഗസ്ത് ഒന്നു മുതല്‍ ഏഴു വരെ ലോക മുലയൂട്ടല്‍ വാരാചരണം

മുലയൂട്ടല്‍ ജീവന്റെ അടിസ്ഥാനം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

Samayam Malayalam 1 Aug 2018, 12:27 pm
കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പോഷകാഹാരം നല്‍കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് മുലയൂട്ടല്‍. 1990 മുതലാണ് എല്ലാം വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിക്കാന്‍ തുടങ്ങിയത്. മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമാണ് മുലയൂട്ടല്‍ വാരം ആചരിക്കുന്ന്. ‘മുലയൂട്ടല്‍ ജീവന്റെ അടിസ്ഥാനം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
Samayam Malayalam breast feed


നവജാതശിശു ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നു. മുലയൂട്ടല്‍ ശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നു. ഭക്ഷണ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. പോഷണങ്ങളും രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡികളും കൊണ്ട് സമൃദ്ധമാണ് മുലപ്പാല്‍.

വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനമനുസരിച്ച് ഇന്ത്യന്‍ സ്ത്രീകള്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന കാര്യത്തില്‍ വളരെ പിന്നിലാണ്. ഉത്തര്‍പ്രദേശ് ആണ് ഏറ്റവും പിറകില്‍. 25.4 ശതമാനം സ്ത്രീകള്‍ മാത്രമാണ് ഇവിടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത്.

തൊട്ടുപിന്നില്‍ രാജസ്ഥാനും ഉത്തരാഖണ്ഡും ഉണ്ട്. അമ്മമാരിലെ പോഷകാഹാരക്കുവുമൂലം മുലപ്പാല്‍ വറ്റിേപോകുന്നത്, അമ്മമാര്‍ ജോലിക്കു പോകുന്ന സാഹചര്യം ,പൊതു ഇടങ്ങളില്‍ മുലയൂട്ടുന്നതിനുള്ള ബുദ്ധമുട്ടുകള്‍ തുടങ്ങിയവ കാരണം ഇന്ത്യയില്‍ കുഞ്ഞ് ജനിച്ച് ആറു മാസത്തിനുള്ളില്‍ തന്നെ മുലയൂട്ടല്‍ നിര്‍ത്തുന്നവരാണ് മിക്കവരുമെന്നാണ് കണ്ടെത്തല്‍.

ഇതിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് മുലയൂട്ടല്‍ വാരാചണം സംഘടിപ്പിക്കുന്നത്. മുലയൂട്ടലുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും ആരോഗ്യ വകുപ്പ് വിവിധ പരിപാടികള്‍ നടത്തി വരുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്