ആപ്പ്ജില്ല

അടുത്ത ഒമാൻ സുൽത്താൻ ആര്? ഖാബൂസ് ബിൻ സെയ്ദ് വിടവാങ്ങിയത് പിൻഗാമിയുടെ പേര് പറയാതെ; കിരീടാവകാശിയെ കണ്ടെത്താൻ ഈ വഴി മാത്രം

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയദിന്റെ നിര്യാണത്തെ തുടർന്ന് പിൻഗാമിയെ കാത്ത് ലോകം. ക്യാൻസർ രോഗത്തെ തുടർന്ന് ബെൽജിയത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു സുൽത്താൻ. വെള്ളിയാഴ്ച വൈകുന്നേരമാണ് സുൽത്താൻ ബിൻ സെയ്ദ് അൽ സെയ്ദ് മരിച്ചതെന്ന് ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Samayam Malayalam 11 Jan 2020, 9:39 am
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയദിന്റെ നിര്യാണത്തെ തുടർന്ന് പിൻഗാമിയെ കാത്ത് ലോകം. ക്യാൻസർ രോഗത്തെ തുടർന്ന് ബെൽജിയത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു സുൽത്താൻ. വെള്ളിയാഴ്ച വൈകുന്നേരമാണ് സുൽത്താൻ ബിൻ സെയ്ദ് അൽ സെയ്ദ് മരിച്ചതെന്ന് ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Samayam Malayalam world countries awaiting to see the next sultan of oman as qabood bin left without naming his successor
അടുത്ത ഒമാൻ സുൽത്താൻ ആര്? ഖാബൂസ് ബിൻ സെയ്ദ് വിടവാങ്ങിയത് പിൻഗാമിയുടെ പേര് പറയാതെ; കിരീടാവകാശിയെ കണ്ടെത്താൻ ഈ വഴി മാത്രം


​അവിവാഹിതനായ സുൽത്താൻ

1970 ജൂലൈ ഇരുപത്തിമൂന്നിനാണ് സുൽത്താൻ ഖാബൂസ് ഒമാന്റെ ഭരണം പിതാവിൽ നിന്ന് ഏറ്റെടുത്തത്. സുൽത്താൻ ഖാബൂസ് ബിൻ സെയ്‌ദ് അവിവാഹിതനായിരുന്നു. സുൽത്താന്റെ മരണത്തെ തുടർന്ന് രാജ്യത്ത് കനത്ത ജാഗ്രത പുലർത്തുകയാണ് സൈന്യം. രാജ്യത്തിന്റെ അടുത്ത ഭരണാധികാരിയെ ഉടൻ നിയമിക്കണമെന്ന് സൈന്യം രാജകുടുംബത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.

​ആരായിരിക്കും പിൻഗാമി?

അവിവാഹിതനായ ഖാബൂസ് ബിൻ സെയ്ദിന്റെ പിൻഗാമി ആരായിരിക്കുമെന്നാണ് ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്നത്. ക്യാൻസർ രോഗത്തെ തുടർന്നാണ് സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് മരിച്ചത്. ബെൽജിയത്തിൽ ചികിത്സയിലായിരുന്ന സുൽത്താൻ കഴിഞ്ഞാഴ്ച ഒമാനിൽ തിരികെയെത്തിയിരുന്നു.

​പിൻഗാമി മൂന്ന് ദിവസത്തിനുള്ളിൽ?

ഭരണാധികാരി മരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ അടുത്ത കിരീടാവകാശിയെ കണ്ടെത്താൻ കഴിയണമെന്നാണ് നിയമം. രാജകുടുംബത്തിന് അത് സാധിച്ചില്ലെങ്കിൽ 1996ൽ പാസാക്കിയ നിയമം അനുസരിച്ച് സൈനിക മേധാവികളുടെയും നിയമഞ്ജരുടെയും പ്രത്യേക സമിതി ചേരും. കിരീടാവകാശിയായി പ്രഖ്യാപിക്കേണ്ട ആളുടെ പേര് അന്തരിച്ച ഭരണാധികാരി രഹസ്യമായി എഴുതി വെച്ചിരിക്കുന്നത് സമിതി പരിശോധിക്കും. സ്വകാര്യമായി സീൽ ചെയ്ത കത്തിലായിരിക്കും അടുത്ത കിരീടാവകാശിയുടെ പേര് എഴുതി സൂക്ഷിച്ചിരിക്കുക.

​നയതന്ത്രഞ്‍ജനായ സുൽത്താൻ

ഇറാനുമായി മറ്റേതൊരു ഗൾഫ് രാജ്യത്തെക്കാളും വളരെ നല്ല സൗഹൃദം കാത്ത് സൂക്ഷിക്ഷിക്കാൻ ഒമാന് കഴിഞ്ഞത് സുൽത്താൻ ഖാബൂസ് ബിൻ സെയ്‌ദിലൂടെയായിരുന്നു. ഇറാനുമായി ഒമാൻ പങ്കുവെച്ചിരുന്നു ഹോർമുസ് ഇടനാഴി ഏറെ നയതന്ത്ര പ്രധാന്യമുള്ള മേഖല കൂടിയായിരുന്നു. മറ്റ് രാജ്യങ്ങളുമായി ഊഷ്‌മളമായ ബന്ധം കാത്ത് സൂക്ഷിക്കുന്നതിന് സുൽത്താൻ ഏറെ ശ്രദ്ധിച്ചിരുന്നു. പൂനെയിൽ പഠിച്ച സുല്ത്താൻ ഇന്ത്യയോട് പ്രത്യേക താത്‌പര്യം പ്രകടിപ്പിച്ചിരുന്നു.

​ഇറാൻ - യുഎസ് മധ്യസ്ഥൻ

ഇറാൻ - യുഎസ് ബന്ധത്തിൽ വിള്ളൽ വീണപ്പോഴെല്ലാം ചർച്ചകൾക്ക് മുൻകൈയ്യെടുത്ത നയതന്ത്രജ്ഞൻ കൂടിയായിരുന്നു ഒമാൻ സുൽത്താൻ. ഇനി ഒരു യുദ്ധം കൂടി താങ്ങാനുള്ള കരുത്ത് ഗൾഫ് മേഖലക്കില്ലെന്ന് അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഗൾഫ് മേഖലയിലെ സംഘർഷം കുറക്കാൻ ടെഹ്‌റാനിലെയും വാഷിങ്ങ്ടണിലെയും നയതന്ത്ര പ്രതിനിധികളുമായി സുൽത്താന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു.

​സുൽത്താനിലൂടെ വളർന്ന ഒമാൻ

ഒമാൻ എന്ന രാജ്യത്തെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് സുൽത്താൻ ഖാബൂസ് തന്നെയായിരുന്നു. ഖാബൂസ് ബിൻ സെയ്ദ് അധികാരത്തിൽ വരുമ്പോൾ ഒമാൻ ആധുനികതയുടെയോ വികസനത്തിന്റെയോ പാതയിൽ എത്തിയിരുന്നില്ല. ഏറ്റവുമധികം നാൾ ഒരു ഗൾഫ് രാജ്യത്തിന്റെ ഭരണാധികാരിയായി ഇരുന്നത് ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് ആയിരുന്നു. മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന രാജ്യത്തിന്റെ പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കിയതിലൂടെ വലിയ മാറ്റങ്ങൾക്കാണ് ഖാബൂസ് ബിൻ സെയ്ദ് തുടക്കം കുറിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്