ഹരാരെ: സിംബാബ്‌വേ പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ രാജിക്കായി സമ്മർദം തുടരുന്നു. റോബർട്ട് മുഗാബെ വൈസ് പ്രസിഡന്റ് എമ്മേഴ്സണ്‍ നംഗാവെയെ പുറത്താക്കിയതോടെയാണ് രാജ്യത്ത് പ്രതിസന്ധി ഉടലെടുത്തത്. ബുധനാഴ്ച രാവിലെയാണ് സൈന്യം 93 വയസുകാരനായ മുഗാബെയെ വീട്ടുതടങ്കലിലാക്കിയത്. ലോകത്തെ ഏറ്റവും പ്രായം ചെന്ന രാജ്യത്തലവനാണ് മുഗാബെ. പ്രസിഡന്റിന്റെ ഭാര്യ ഗ്രേസ് മുഗാബെയും വീട്ടുതടങ്കലിലാണ് എന്നാണ് വിവരം.
സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഗ്രേസ് മുഗാബെ നമീബിയിലേക്ക് കടന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി അയല്‍രാജ്യമായ ദക്ഷിണാഫ്രിക്ക ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. മുഗാബെ രാജിവച്ച് രാജ്യത്തിന്റെ പ്രതിസന്ധി അവസാനിപ്പിക്കണമെന്നാണ് സൈന്യത്തിന്റെ ആവശ്യം.
പ്രതിപക്ഷവും മുഗാബെയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. രാജ്യത്തിന്റെ വിമാനത്താവളം, ഒൗദ്യോഗിക ടെലിവിഷന്‍ ചാനല്‍, സര്‍ക്കാര്‍ ഒാഫിസുകള്‍, പാര്‍ലമെന്റ് തുടങ്ങിയവയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അതിനിടെ, പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് എമ്മേഴ്സണ്‍ നംഗാവെ ദക്ഷിണാഫ്രിക്കയില്‍നിന്ന് രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ട്.
സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഗ്രേസ് മുഗാബെ നമീബിയിലേക്ക് കടന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി അയല്‍രാജ്യമായ ദക്ഷിണാഫ്രിക്ക ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. മുഗാബെ രാജിവച്ച് രാജ്യത്തിന്റെ പ്രതിസന്ധി അവസാനിപ്പിക്കണമെന്നാണ് സൈന്യത്തിന്റെ ആവശ്യം.
പ്രതിപക്ഷവും മുഗാബെയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. രാജ്യത്തിന്റെ വിമാനത്താവളം, ഒൗദ്യോഗിക ടെലിവിഷന്‍ ചാനല്‍, സര്‍ക്കാര്‍ ഒാഫിസുകള്‍, പാര്‍ലമെന്റ് തുടങ്ങിയവയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അതിനിടെ, പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് എമ്മേഴ്സണ്‍ നംഗാവെ ദക്ഷിണാഫ്രിക്കയില്‍നിന്ന് രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ട്.