മാട്ടുപ്പെട്ടിയും രാജമലയും കുണ്ടളയും തേയിലത്തോട്ടങ്ങളും മാത്രം കണ്ട് നിങ്ങൾ മൂന്നാർ യാത്ര അവസാനിപ്പിക്കരുത്. മൂന്നാറില്‍ നിന്ന് അമ്പതിനടുത്ത് കിലോമീറ്റര്‍ കാന്തല്ലൂര്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ മറയൂരിലെത്താം. അവശേഷിക്കുന്ന നാടന്‍ മധുരത്തിന്റെ നാടുകൂടിയാണിത്. കരിമ്പിന്റെ വിത്തുമുതല്‍ ശര്‍ക്കര വരെയെല്ലാം ഉല്പാദിപ്പിക്കുന്ന നാടാണ് മറയൂര്‍. ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനത്തെ വിഭവമാണ് മറയൂർ ശർക്കര. ഇടുക്കിയിലെ മറയൂർ, കാന്തല്ലൂർ ഭാഗത്തെ അനേകം കർഷകരുടെ ഉപജീവനമാർഗമാണ് മറയൂർ ശർക്കര, കരിമ്പ് എന്നിവ. എന്നാൽ മറയൂർ ചക്ക എന്ന് കേട്ടിട്ടുണ്ടോ? മറയൂർ ശർക്കരയ്ക്ക് പുറമേ മറയൂർ ചക്കയ്ക്കും പ്രിയമേറുകയാണ്.
കേരളത്തിലെ മറ്റ് ഇടങ്ങളിലെ ചക്കയേക്കാൾ മധുരമേറിയതിനാലാണ് മറയൂരിലെ ചക്കകൾ പ്രിയങ്കരമാക്കുന്നത്. കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യകതകതളും ഉള്ളതിനാലാണ് മറയൂരിലെ ചക്കകൾക്ക് മധുരമേറാൻ കാരണം. കേരളത്തിലെ ചക്ക സീസണിൽ ലോഡി കണക്കിന് ചക്കകളാണ് അതിർത്തി കടന്ന് സഞ്ചരിക്കുന്നത്. വീടുകളിൽ നിന്ന് 40- 50 റേറ്റിൽ സ്വരൂപിക്കുന്ന ചക്കകൾ തമിഴ് നാട്ടിലെത്തിയാൽ 200 രൂപ വരെയാണ് വില.
മറയൂർ ചക്കകൾ സീസണിൽ റോഡരികിലാണ് കൂടുതലായും വിൽപ്പന നടത്തുന്നത്. തമിഴ് നാട്ടിലും ചക്കയ്കക്് വൻ ഡാമാൻഡാണ്. വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ച് റോഡരികുകളിൽ വിൽപന നടത്തുന്നത് പ്രദേശവാസികൾക്കും നല്ലൊരു വരുമാന മാർഗമായിരിക്കുകയാണ്
ചക്കയുടെ ഗുണങ്ങൾ
ജാക്ക എന്ന പോർച്ചുഗീസ് പദത്തിൽനിന്നാണ് ചക്ക എന്ന മലയാളപദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ധാരാളം പശയുള്ളത്, കായുള്ളത് എന്ന അർഥത്തിൽ ഇതിന്റെ വൃക്ഷത്തിന് പ്ലാവ് എന്നും പേരുകിട്ടി.
ഇന്ത്യയിൽ പശ്ചിമഘട്ടത്തിലാണ് പ്ലാവ് ആദ്യമായി കണ്ടെത്തിയത്. ആഫ്രിക്ക, തായ്ലാൻഡ്, ജമൈക്ക, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക, ബ്രസീൽ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഈ വൃക്ഷം വളരുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്.
കീടനാശിനികളില്ലാത്തതിനാൽ വിശ്വാസത്തോടെ കഴിക്കാവുന്ന ഏക ഭക്ഷണമാണ് ചക്ക. കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള്‍ ചക്കയിൽ അടങ്ങിയിരിക്കുന്നു. ചക്കയിലെ നാരുകൾ വൻകുടലിലെ ക്യാൻസറിനെ പ്രതിരോധിക്കുന്നു. നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകുംപച്ച ചക്ക ഇന്‍സുലിന്റെ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. കൊളസ്ട്രോള്‍ രഹിതമായ ചക്കയിൽ സോഡിയത്തിൻ്റെ അളവും കുറവാണ്. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു.
പ്രമേഹരോഗികള്‍ ചക്കപ്പഴം കരുതലോടെ കഴിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാം. പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗൂക്കോസ് അടങ്ങിയിട്ടുണ്ട്. 10 കിലോഗ്രാം ഉള്ള ചക്കയിൽ നിന്നു കുറഞ്ഞത് 600 രൂപയുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയും എന്നാണ് ഹോർട്ടി കൾചർ മിഷൻ പറയുന്നത്. ...
ചക്കയിലെ പൊട്ടാസ്യം ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും സഹായിക്കും. ആസ്തമ രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് ചക്ക. ഇതു മാത്രമല്ലാ, തൈറോയ്ഡ് പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് നല്ലതാണ്. ഹോര്‍മോണ്‍ ഉല്പാദനം ശരിയായ രീതിയില്‍ നടക്കുന്നതിന് ചക്ക സഹായിക്കും. ഇതില്‍ ധാരാളം മഗ്നീഷ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക കൊടുക്കുന്നത് എല്ലുകള്‍ക്ക് ബലം നല്കാന് സഹായിക്കും. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി കണ്ണുകളുടെ പരിരക്ഷ ഉറപ്പുവരുത്തും.
ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കാനും ചക്കയ്ക്കു കഴിയും. ധാരാളം നാരുകള്‍ അടങ്ങിയാതിനാല്‍ ദഹനം ശക്തിപ്പെടുത്താന്‍ ചക്കയ്ക്ക് കഴിയും. ചാക്കയിലുള്ള ലിഗ്നാന്‍സ് എന്ന പോളിന്യൂട്രിയന്റുകള് ക്യാന്‍സറിനു കാരണമാകുന്ന പോളിന്യൂട്രിയന്റുകളെ തടയും. വിളര്‍ച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതാണ്. ധാരാളം കോപ്പര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തൈറോയ്ഡ് രോഗമുള്ളവര്‍ ചക്ക കഴിയ്ക്കുന്നത് വളരെ നല്ലതാണ്.
പ്ലാവിലയിൽ കഞ്ഞി കോരിക്കുടിക്കുന്ന ശീലം മലയാളികൾക്ക് ഉണ്ടായിരുന്നു. ഇങ്ങനെ കഞ്ഞികുടിക്കുന്നതുവഴി വായിലെയും വയറ്റിലെയും അൾസർ ശമിക്കുമത്രേ. പ്ലാവിലഞെട്ടിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കുട്ടികളുടെ പനി മാറും. പ്ലാവില കത്തിച്ച് കിട്ടുന്ന ചാരം വെളിച്ചെണ്ണയിൽ ചാലിച്ച് മുറിവിൽ പുരട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങുമത്രേ. പ്ലാവില കഴിക്കുന്ന ആടിൻ്റെ പാൽ കുടിക്കുന്നതുവഴി അപാരമായ പ്രതിരോധശേഷിയുണ്ടാകും.
കേരളത്തിൻ്റെ ഔദ്യോഗിക ഫലമാണ് ചക്ക. പ്രതിവര്‍ഷം 32 കോടി ചക്ക കേരളത്തില്‍ ഉത്പാദിക്കപ്പെടുന്നുണ്ടെങ്കിലും അതില്‍ 30 ശതമാനവും നശിച്ചു പോകുന്നുവെന്നാണ് കണക്കുകള്‍. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടീല്‍ വര്‍ദ്ധിക്കുമെന്നും ചക്ക നശിക്കുന്നത് തടയാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ മറ്റ് ഇടങ്ങളിലെ ചക്കയേക്കാൾ മധുരമേറിയതിനാലാണ് മറയൂരിലെ ചക്കകൾ പ്രിയങ്കരമാക്കുന്നത്. കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യകതകതളും ഉള്ളതിനാലാണ് മറയൂരിലെ ചക്കകൾക്ക് മധുരമേറാൻ കാരണം. കേരളത്തിലെ ചക്ക സീസണിൽ ലോഡി കണക്കിന് ചക്കകളാണ് അതിർത്തി കടന്ന് സഞ്ചരിക്കുന്നത്. വീടുകളിൽ നിന്ന് 40- 50 റേറ്റിൽ സ്വരൂപിക്കുന്ന ചക്കകൾ തമിഴ് നാട്ടിലെത്തിയാൽ 200 രൂപ വരെയാണ് വില.
മറയൂർ ചക്കകൾ സീസണിൽ റോഡരികിലാണ് കൂടുതലായും വിൽപ്പന നടത്തുന്നത്. തമിഴ് നാട്ടിലും ചക്കയ്കക്് വൻ ഡാമാൻഡാണ്. വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ച് റോഡരികുകളിൽ വിൽപന നടത്തുന്നത് പ്രദേശവാസികൾക്കും നല്ലൊരു വരുമാന മാർഗമായിരിക്കുകയാണ്
ചക്കയുടെ ഗുണങ്ങൾ
ജാക്ക എന്ന പോർച്ചുഗീസ് പദത്തിൽനിന്നാണ് ചക്ക എന്ന മലയാളപദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ധാരാളം പശയുള്ളത്, കായുള്ളത് എന്ന അർഥത്തിൽ ഇതിന്റെ വൃക്ഷത്തിന് പ്ലാവ് എന്നും പേരുകിട്ടി.
ഇന്ത്യയിൽ പശ്ചിമഘട്ടത്തിലാണ് പ്ലാവ് ആദ്യമായി കണ്ടെത്തിയത്. ആഫ്രിക്ക, തായ്ലാൻഡ്, ജമൈക്ക, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക, ബ്രസീൽ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഈ വൃക്ഷം വളരുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്.
കീടനാശിനികളില്ലാത്തതിനാൽ വിശ്വാസത്തോടെ കഴിക്കാവുന്ന ഏക ഭക്ഷണമാണ് ചക്ക. കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള്‍ ചക്കയിൽ അടങ്ങിയിരിക്കുന്നു. ചക്കയിലെ നാരുകൾ വൻകുടലിലെ ക്യാൻസറിനെ പ്രതിരോധിക്കുന്നു. നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകുംപച്ച ചക്ക ഇന്‍സുലിന്റെ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. കൊളസ്ട്രോള്‍ രഹിതമായ ചക്കയിൽ സോഡിയത്തിൻ്റെ അളവും കുറവാണ്. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു.
പ്രമേഹരോഗികള്‍ ചക്കപ്പഴം കരുതലോടെ കഴിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാം. പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗൂക്കോസ് അടങ്ങിയിട്ടുണ്ട്. 10 കിലോഗ്രാം ഉള്ള ചക്കയിൽ നിന്നു കുറഞ്ഞത് 600 രൂപയുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയും എന്നാണ് ഹോർട്ടി കൾചർ മിഷൻ പറയുന്നത്. ...
ചക്കയിലെ പൊട്ടാസ്യം ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും സഹായിക്കും. ആസ്തമ രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് ചക്ക. ഇതു മാത്രമല്ലാ, തൈറോയ്ഡ് പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് നല്ലതാണ്. ഹോര്‍മോണ്‍ ഉല്പാദനം ശരിയായ രീതിയില്‍ നടക്കുന്നതിന് ചക്ക സഹായിക്കും. ഇതില്‍ ധാരാളം മഗ്നീഷ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക കൊടുക്കുന്നത് എല്ലുകള്‍ക്ക് ബലം നല്കാന് സഹായിക്കും. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി കണ്ണുകളുടെ പരിരക്ഷ ഉറപ്പുവരുത്തും.
ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കാനും ചക്കയ്ക്കു കഴിയും. ധാരാളം നാരുകള്‍ അടങ്ങിയാതിനാല്‍ ദഹനം ശക്തിപ്പെടുത്താന്‍ ചക്കയ്ക്ക് കഴിയും. ചാക്കയിലുള്ള ലിഗ്നാന്‍സ് എന്ന പോളിന്യൂട്രിയന്റുകള് ക്യാന്‍സറിനു കാരണമാകുന്ന പോളിന്യൂട്രിയന്റുകളെ തടയും. വിളര്‍ച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതാണ്. ധാരാളം കോപ്പര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തൈറോയ്ഡ് രോഗമുള്ളവര്‍ ചക്ക കഴിയ്ക്കുന്നത് വളരെ നല്ലതാണ്.
പ്ലാവിലയിൽ കഞ്ഞി കോരിക്കുടിക്കുന്ന ശീലം മലയാളികൾക്ക് ഉണ്ടായിരുന്നു. ഇങ്ങനെ കഞ്ഞികുടിക്കുന്നതുവഴി വായിലെയും വയറ്റിലെയും അൾസർ ശമിക്കുമത്രേ. പ്ലാവിലഞെട്ടിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കുട്ടികളുടെ പനി മാറും. പ്ലാവില കത്തിച്ച് കിട്ടുന്ന ചാരം വെളിച്ചെണ്ണയിൽ ചാലിച്ച് മുറിവിൽ പുരട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങുമത്രേ. പ്ലാവില കഴിക്കുന്ന ആടിൻ്റെ പാൽ കുടിക്കുന്നതുവഴി അപാരമായ പ്രതിരോധശേഷിയുണ്ടാകും.
കേരളത്തിൻ്റെ ഔദ്യോഗിക ഫലമാണ് ചക്ക. പ്രതിവര്‍ഷം 32 കോടി ചക്ക കേരളത്തില്‍ ഉത്പാദിക്കപ്പെടുന്നുണ്ടെങ്കിലും അതില്‍ 30 ശതമാനവും നശിച്ചു പോകുന്നുവെന്നാണ് കണക്കുകള്‍. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടീല്‍ വര്‍ദ്ധിക്കുമെന്നും ചക്ക നശിക്കുന്നത് തടയാനും സാധിക്കുമെന്നാണ് പ്രതീക്ഷ.