പ്രശസ്ത ബോളിവുഡ് താരം മനീഷ കൊയ്‌രാള അർബുദ ബാധിതയായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നല്ലോ. എന്നാൽ കാന്‍സറിനെ തോല്‍പ്പിച്ചു ജീവിതത്തിലേക്കു മടങ്ങിയെത്തിയ മനീഷ ചില സിനിമകളിൽ അഭിനയിക്കുകയുംചെയ്തു. അഭിനയത്തോടൊപ്പം കാന്‍സറിനെതിരായ ബോധവത്‌കരണ പരിപാടികളിലും മനീഷ പങ്കെടുക്കുന്നുണ്ട് മറ്റേതു രോഗത്തെയും പോലെ അതിജീവിക്കാന്‍ കഴിയുന്ന രോഗമാണ് കാന്‍സറെന്നു മനീഷ വ്യക്തമാക്കുന്നു.. കാന്‍സര്‍ രോഗം ബാധിക്കുക എന്നാല്‍ അതു ജീവിതത്തിന്റെ അവസാനമല്ല. കാന്‍സറിനപ്പുറം ജീവിതമുണ്ടെന്ന് ഓര്‍ക്കണം. സിനിമകളിലൂടെയും ക്യാന്‍സറിനെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്. മരണം ഏതു നിമിഷവും ഉണ്ടാകുമെന്ന് കാണിക്കുന്നു. എന്നാല്‍, അത് ശരിയല്ല, പോസിറ്റീവായ ചിന്ത ഉണ്ടെങ്കില്‍ ഏതു അപകടവും തരണം ചെയ്യുമെന്നും മനീഷ വ്യക്തമാക്കി. സിനിമകള്‍ കാന്‍സറിനെക്കുറിച്ചുള്ള യഥാര്‍ഥ വസ്‌തുതകള്‍ ജനങ്ങള്‍ക്കു നല്‍കണം- മനീഷ പറയുന്നു
. പല സിനിമകളിലും പുകവലിക്കാരിയായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ പുകവലി ഒരു വിപത്താണ്. ഇതിനെതിരായി വലിയ ബോധവത്‌കരണം ആവശ്യമാണ്. ജീവിതവും ആരോഗ്യവുമാണ് വലുത്. കാന്‍സറിനോട് പൊരുതുന്നതിനിടെയാണ് ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ബോധമുണ്ടാകുന്നത്. ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാന്‍ കാന്‍സര്‍ വരുംവരെ കാത്തിരിക്കേണ്ടതില്ലെന്നു മനീഷ പറയുന്നു.
. പല സിനിമകളിലും പുകവലിക്കാരിയായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ പുകവലി ഒരു വിപത്താണ്. ഇതിനെതിരായി വലിയ ബോധവത്‌കരണം ആവശ്യമാണ്. ജീവിതവും ആരോഗ്യവുമാണ് വലുത്. കാന്‍സറിനോട് പൊരുതുന്നതിനിടെയാണ് ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ബോധമുണ്ടാകുന്നത്. ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാന്‍ കാന്‍സര്‍ വരുംവരെ കാത്തിരിക്കേണ്ടതില്ലെന്നു മനീഷ പറയുന്നു.