Please enable javascript.എന്താണ് വില്ലൻ ചുമ,വില്ലൻ ചുമ പടരുന്നു, സൂക്ഷിക്കുക - what is whooping cough and what are the main symptoms - Samayam Malayalam

വില്ലൻ ചുമ പടരുന്നു, സൂക്ഷിക്കുക

Authored byറ്റീന മാത്യു | Samayam Malayalam 12 Apr 2024, 2:30 pm
Subscribe

ആഗോള തലത്തിൽ രോഗം വളരെ വേഗത്തിലാണ് പടർന്ന് പിടിക്കുന്നത്. സാധാരണ ജലദോഷത്തിൻ്റെ ലക്ഷണങ്ങളായത് കൊണ്ട് രോഗം തിരിച്ചറിയാൻ വൈകുന്നത് വെല്ലുവിളിയാകുന്നുണ്ട്.

cough
cough
കോവിഡിന് ശേഷം ഭീഷണിയായി മാറുകയാണ് വില്ലൻ ചുമ. ആഗോളതലത്തിൽ വലിയ ഭീഷണിയാണ് ചുമ വരുത്തിയിരിക്കുന്നത്. 2024ലെ ആദ്യ രണ്ട് മാസത്തിൽ തന്നെ ചൈനയിൽ 20 മടങ്ങാണ് രോഗം വർധിച്ചിരിക്കുന്നത്. ചൈന മാത്രമല്ല, ഫിലിപ്പീൻസ്, ചെക് റിപ്പബ്ലിക്, നെതർലൻഡ്സ് തുടങ്ങി ലോകത്തിന്റെ പലയിടങ്ങളിലും വില്ലൻചുമ മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

2023ലെ ഇതേ കാലയളവിൽ 1,421 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 32,380 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ 13 മരണങ്ങളാണ് വില്ലൻ ചുമ മൂലം ഇതുവരെ ഉണ്ടായത്. അമേരിക്ക, യുഎസ് എന്നിവിടങ്ങളിൽ രോഗ വ്യാപനവുമുണ്ടായിട്ടുണ്ട്.


എന്താണ് വില്ലൻ ചുമ?

പെർട്ടുസാസ് അഥവ വില്ലൻ ചുമയ്ക്ക് കാരണം ബോർഡെറ്റെല്ലാ പെർട്ടുസിസ് എന്ന അണുബാധയാണ്. ശ്വാസകോശത്തെയാണ് ഈ അണുബാധ ബാധിക്കുന്നതെന്ന് WHO പറയുന്നു. ഇത് ശ്വസന തുള്ളികളിലൂടെയാണ് പടരുന്നത്. ഇത് ശിശുക്കൾക്ക് കാര്യമായ ഭീഷണി ഉയർത്തുകയും ഗുരുതരമായ രോഗത്തിലേക്കും മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നുണ്ട്.


പ്രധാന ലക്ഷണങ്ങൾ ഇവയാണ്

ജലദോഷത്തിന് ഉണ്ടാകുന്ന അതേ ലക്ഷണങ്ങളാണ് ഈ രോഗത്തിനുമുണ്ടാകുന്നത്. അണുബാധയ്ക്ക് ശേഷം 7 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. നേരിയ പനി, മൂക്കൊലിപ്പ്, ചുമ എന്നിവയിൽ നിന്ന് ആരംഭിച്ച് ദീർഘനേരം നീണ്ടു നിൽക്കുന്ന ചുമയും ശ്വസിക്കുമ്പോൾ ഇടയ്ക്കിടെയുള്ള ശബ്ദവും വരെ ഉണ്ടാകാം.

രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയാവാനുള്ള സാധ്യതയും മസ്തിഷ്ക രോഗങ്ങൾക്കും അപ്സമാരത്തിനും വരെ സാധ്യതയുണ്ടെന്നും WHO പറുന്നു. ചുമ ആരംഭിച്ച് 3 ആഴ്‌ചയ്‌ക്കുള്ളിൽ പകർച്ചവ്യാധിയുടെ മൂർദ്ധന്യത്തിൽ എത്തുന്നു, ചുമ 4 മുതൽ 8 ആഴ്ച വരെ നീണ്ടു നിൽക്കും. പെർട്ടുസിസിനുള്ള പ്രാഥമിക ചികിത്സയാണ് ആൻറിബയോട്ടിക്കുകൾ. വില്ലൻ ചുമയുടെ പ്രാരംഭ ലക്ഷണങ്ങൾ സാധാരണ ലക്ഷണങ്ങൾ പോലെ ആയത് കൊണ്ട് തിരിച്ചറിയാൻ പ്രയാസമാണ്.
റ്റീന മാത്യു
ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ